Author: Staff correspondent (Shaiju TP)

Article
ആ പണം ജയസൂര്യയ്ക്ക് കിട്ടി

ആ പണം ജയസൂര്യയ്ക്ക് കിട്ടി

*പണം ഭാര്യയുടെ അക്കൗണ്ടിലേക്കും വന്നതായി ഇഡിയുടെ കണ്ടെത്തല്‍ കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷപതട്ടിപ്പ് കേസിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് നടൻ ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇ ഡി യുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ഇഡി ശക്തമാക്കി. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കും പണം...

Article
കാനഡയിൽ പീഢനം : മലയാളി പുരോഹിതൻ അറസ്റ്റിൽ

കാനഡയിൽ പീഢനം : മലയാളി പുരോഹിതൻ അറസ്റ്റിൽ

കാനഡയിലെ ലൈംഗികാതിക്രമ കേസ്: കേരളത്തിൽ നിന്നുള്ള കത്തോലിക്കാ പുരോഹിതൻ അറസ്റ്റിൽ കോഴിക്കോട്: 16 വയസ്സിന് താഴെയുള്ള ഒരാളുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ലൈംഗിക ആവശ്യങ്ങൾക്കായി സ്പർശിക്കുന്നത് ഉൾപ്പെടുന്ന ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമം, ലൈംഗിക ഇടപെടൽ എന്നീ കുറ്റങ്ങൾ ചുമത്തി കേരളത്തിൽ നിന്നുള്ള ഒരു കത്തോലിക്കാ പുരോഹിതനെ കാനഡയിൽ അറസ്റ്റ് ചെയ്തു. പ്രതിയെ പാസ്റ്ററൽ ശുശ്രൂഷയിൽ നിന്ന് നീക്കം ചെയ്തു. ടൊറന്റോ അതിരൂപതയിൽ സേവനമനുഷ്ഠിക്കുന്ന ഫാദർ ജെയിംസ് ചേരിക്കൽ ആണ് അറസ്റ്റിലായിരിക്കുന്നത്. 2024 മുതൽ ബ്രാംപ്ടണിലെ...

Article
പൊലീസ് തലപ്പത്ത് അഴിച്ചുപണി

പൊലീസ് തലപ്പത്ത് അഴിച്ചുപണി

ഡി.ഐ.ജിമാർക്കും എസ്.പിമാർക്കും സ്ഥാനക്കയറ്റം . മുസ്‌തഫ കെ.വി.കെ തിരുവനന്തപുരം: ഡി.ഐ.ജിമാർക്ക് ഐ.ജിമാരായും എസ്.പിമാർക്ക് ഡി.ഐ.ജിമാരായും സ്ഥാനക്കയറ്റം നൽകി പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, എസ്. അജിത ബീഗം, എസ്. നിശാന്തിനി, സതീഷ് ബിനോ എന്നിവർക്കാണ് ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. എസ്.പിമാരായ അരുൺ ബി. കൃഷ്ണ, ഹിമേന്ദ്രനാഥ് എന്നിവരെ ഡി.ഐ.ജി പദവിയിലേക്കുമുയർത്തി. ദക്ഷിണ മേഖല ഐ.ജിയായി സ്പർജൻ കുമാറിനെ നിയമിച്ചു. ദക്ഷിണ മേഖല ഐ.ജിയായിരുന്ന ശ്യാംസുന്ദറിനെ ഇന്‍റലിജൻസ് ഐ.ജിയായി നിയമിച്ചു. കേരള പൊലീസ് ഹൗസിങ് ആൻഡ്...

Post
കളങ്കാവൽ പുതുവർഷമാദ്യം ഒടിടിയിൽ

കളങ്കാവൽ പുതുവർഷമാദ്യം ഒടിടിയിൽ

മമ്മുട്ടി പ്രതിനായകനായ കളങ്കാവൽ ഒടിടി യിലേക്ക്. 2026 തുടക്കത്തിൽ തന്നെ എത്തും. വലിയ രീതിയിൽബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ ചിത്രമാണ് കളങ്കാവല്‍. നവാഗത സംവിധായകനൊപ്പം വിനായകനെ നായകനാക്കി മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചത്.ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയേറ്റര്‍ റിലീസ്. സോണി ലിവിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്. ജനുവരി മാസത്തില്‍ എത്തും എന്നതാണ് അറിയിപ്പ്. തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ നിർമാതാക്കള്‍ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ്...

Article
ചൈനയിൽ ബാഡ്മിന്റൺ കളിച്ച് റോബോട്ട് ഗിന്നസ് റെക്കോർഡ് തകർത്തു

ചൈനയിൽ ബാഡ്മിന്റൺ കളിച്ച് റോബോട്ട് ഗിന്നസ് റെക്കോർഡ് തകർത്തു

മുസ്‌തഫ കെ വി കെ ബെയ്ജിംഗ്: ഒരു ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത ബാഡ്മിന്റൺ കളിക്കുന്ന റോബോട്ട് 1,452 റാലികൾ പൂർത്തിയാക്കി ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്തു. ഷെജിയാങ് ഷെൻചെൻ കൈഡോംഗ് ടെക്നോളജി കമ്പനി വികസിപ്പിച്ചെടുത്ത റോബോട്ട്, ഷെജിയാങ്ങിലെ ഷാവോക്സിംഗിൽ ചൈനയിലെ മികച്ച ബാഡ്മിന്റൺ കളിക്കാരിൽ ചിലരെ നേരിട്ടു. തുടർച്ചയായി 1,452 ഹിറ്റുകൾ തിരികെ നൽകാൻ റോബട്ടിന് കഴിഞ്ഞു, ഒരു മൊബൈൽ റോബോട്ട് ഉപയോഗിച്ച് തുടർച്ചയായി ഏറ്റവും കൂടുതൽ ബാഡ്മിന്റൺ കൌണ്ടർ ഹിറ്റുകൾക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു....

Article
ബംഗാൾ : ബിജെപി 50 സീറ്റ് പോലും കടക്കില്ല – ടിഎംസി

ബംഗാൾ : ബിജെപി 50 സീറ്റ് പോലും കടക്കില്ല – ടിഎംസി

മുസ്‌തഫ . കെ . വി . കെ *അമിത് ഷായുടെ പ്രസ്താവന പൊള്ളയായ വാദങ്ങളെ അടിസ്ഥാനമാക്കിയുള്ളത്.പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപി 50 സീറ്റ് പോലും കടക്കില്ലെന്ന് ടിഎംസി നേതാവ് ബ്രത്യ ബസു. അമിത് ഷായുടെ പ്രസ്താവന പൊള്ളയായ വാദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ടിഎംസി നേതാവും പശ്ചിമബംഗാൾ വിദ്യാഭ്യാസ മന്ത്രിയുമായ ബ്രത്യ ബസു പറഞ്ഞു. 2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാജ പ്രചാരണം...

Article
ഗർഭപാത്രത്തിന് ഇൻഷ്വറൻസില്ലെന്ന്: യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെതിരെ വിധി

ഗർഭപാത്രത്തിന് ഇൻഷ്വറൻസില്ലെന്ന്: യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെതിരെ വിധി

ഗർഭപാത്രത്തിന് ഇൻഷ്വറൻസില്ലെന്ന്: യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെതിരെ വിധി മലയാളത്തിലും ഇംഗ്ലീഷിലും വ്യത്യസ്ത നിബന്ധനകൾ, ഗുരുതര വീഴ്ചയെന്ന് കോടതി, ഇൻഷുറൻസ് കമ്പനിയോട് ക്ളെയിമും നഷ്ടവും നൽകുവാൻ വിധി. തൃശൂർ: തെറ്റായ നിബന്ധനകൾ ചമച്ച്, ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കല്ലേറ്റുംകര കള്ളിവളപ്പിൽ വീട്ടിൽ കെ.എഫ്.തോമസ്, ഭാര്യ മേരി തോമസ് എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി തൃപ്പൂണിത്തുറയിലുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്. മേരി...

Article
കുറി സംഖ്യ നൽകിയില്ല, കൊടുങ്ങല്ലൂർ ഫിൻസിയർ കുറീസിനെതിരെ വിധി.

കുറി സംഖ്യ നൽകിയില്ല, കൊടുങ്ങല്ലൂർ ഫിൻസിയർ കുറീസിനെതിരെ വിധി.

തൃശൂർ : കുറി നടത്തി സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ വളയൽ വീട്ടിൽ സെയ്താവൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരുള്ള ഫിൻസിയർ കുറീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. സെയ്താവൻ, എതിർകക്ഷി സ്ഥാപനം തുടങ്ങിയ കുറികൾ കൃത്യമായി വെച്ചുവന്നിരുന്നു. ഓരോ കുറിയിലും 772500 രൂപ വീതം 1545000 രൂപ വെച്ചിട്ടുള്ളതാകുന്നു.പിന്നീട് കുറി കൃത്യമായി എതിർകക്ഷി സ്ഥാപനം നടത്തുകയുണ്ടായില്ല.കുറിപ്രകാരം അടച്ച സംഖ്യ തിരികെ നൽകുകയും ചെയ്തില്ല.തുടർന്ന്...

Post
ഭാഗ്യനിധി നിക്ഷേപം: നടത്തറ ഫാർമേർസ് ബാങ്കിന് എതിരെ വിധി

ഭാഗ്യനിധി നിക്ഷേപം: നടത്തറ ഫാർമേർസ് ബാങ്കിന് എതിരെ വിധി

തൃശൂർ: ഭാഗ്യനിധി നിക്ഷേപ പദ്ധതി പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അഞ്ചേരി സ്വദേശിനി വാലത്ത് വീട്ടിൽ നവീന ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂച്ചട്ടിയിലുള്ള നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെതിരെ ഇപ്രകാരം വിധിയായത്.നവീനയുടെ പേരിൽ ഭാഗ്യനിധി പദ്ധതി പ്രകാരം 5000 രൂപ നിക്ഷേപിച്ചിരുന്നു. കാലാവധി പൂർത്തിയാകുമ്പോൾ 80000 രൂപയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്തത് പോലെ സംഖ്യ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി...

Article
നിക്ഷേപം തിരികെ നല്കിയില്ല, മലബാർ വികാസ് നിധി ലിമിറ്റഡിനെതിരെ വിധി

നിക്ഷേപം തിരികെ നല്കിയില്ല, മലബാർ വികാസ് നിധി ലിമിറ്റഡിനെതിരെ വിധി

തൃശൂർ : നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വാടാനപ്പിള്ളിയിലെ കണ്ടംചക്കി വീട്ടിൽ ജയമോഹൻ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കൊക്കാലയിലെ മലബാർ വികാസ് നിധി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.ജയമോഹൻ അഞ്ച് ലക്ഷം രൂപ വീതം എതിർകക്ഷി സ്ഥാപനത്തിൽ പത്ത് ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്.കാലാവധി കഴിഞ്ഞ്, നിരന്തരം ബന്ധപ്പെട്ടതിനെത്തുടർന്ന് അഞ്ച് ലക്ഷം രൂപ തിരിച്ച് നൽകുകയുണ്ടായി. ബാക്കി അഞ്ച് ലക്ഷം രൂപ തിരികെ...