വാഗ്ദാന ലംഘനങ്ങളുടെയും വികസന മുരടിപ്പിന്റെയും ചരിത്രം പാലക്കാട്: ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന് പിന്നിൽ ഭരണാധികാരികളുടെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയും വീഴ്ചകളുമാണെന്ന് വ്യക്തമാകുന്നു. തുടക്കം സേലം ഡിവിഷൻ വിഭജനത്തിൽ 2007-ൽ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ മലബാറിനുണ്ടായ വലിയ നഷ്ടവും ജനരോഷവും തണുപ്പിക്കാനാണ് 2008-09-ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. എന്നാൽ പാലക്കാടിനൊപ്പം പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ റായ്ബറേലി കോച്ച് ഫാക്ടറി...
FlashNews:
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
Author: Staff correspondent (Shaiju TP)
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുൻപ്, 1939-ലാണ് ഗോവിന്ദൻ പണിക്കയിലും പി. എം. വൽസനും ചേർന്ന് കോഴിക്കോട് നഗരത്തിന്റെ ഒരു മൂലയിൽ 'പാരഗൺ ബേക്കിംഗ് കമ്പനി' ആരംഭിക്കുന്നത്. അവിടെയുണ്ടാക്കിയ ഫ്രഷ് പ്ലം കേക്കും, മട്ടൺ പഫ്സും, ചായയും കഴിക്കാൻ ആളുകൾ ഇരച്ചെത്തി. എന്നാൽ, പെട്ടെന്നാണ് വിധിയുടെ കരിനിഴൽ ആ സ്ഥാപനത്തിന് മേൽ വീഴുന്നത്. കുടുംബത്തിന്റെ അമരക്കാരൻ വിടവാങ്ങിയതോടെ ആ കൊച്ചു ബിസിനസ്സ് തകർച്ചയുടെ വക്കിലെത്തി.
മാപ്പിള ലഹളയാണോ ആർഎസ്എസ് രൂപീകരണത്തിന് കാരണം?
1921-ലെ മലബാർ കലാപവും 1925-ലെ ആർഎസ്എസ് രൂപീകരണവും തമ്മിലുള്ള ചരിത്രബന്ധം പരിശോധിക്കുമ്പോൾ തൃശൂർ :1921-ലെ മലബാർ മാപ്പിള കലാപവും 1925-ൽ നാഗ്പൂരിൽ രൂപംകൊണ്ട രാഷ്ട്രീയ സ്വയംസേവക സംഘം (RSS) തമ്മിൽ ചരിത്രപരമായ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യം കഴിഞ്ഞ കുറച്ചുകാലമായി ശക്തമായ രാഷ്ട്രീയ-ചരിത്ര ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. “മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ് ആർഎസ്എസ് രൂപീകരിച്ചത്” എന്ന വാദം ഹിന്ദുത്വ അനുകൂല ചരിത്രവിവരണങ്ങളിൽ കാണാം. മറുവശത്ത്, ചില ചരിത്രകാരന്മാർ ഈ വാദത്തെ അതിരുകടന്ന വ്യാഖ്യാനമായി കാണുകയും RSS രൂപീകരണത്തിന് പിന്നിൽ...
വരുന്നൂ.. മിന്നൽ പ്രളയം !
11 ജില്ലകളിൽ ജാഗ്രതാ നിർദേശം കൊച്ചി: കേരളത്തിലെ 11 ജില്ലകളിൽ അടുത്ത 24 മണിക്കൂറിനിടെ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് (ഓഗസ്റ്റ് 4) ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെടുവിച്ച IMD–KSDMA മുന്നറിയിപ്പ് പ്രകാരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മിന്നൽ പ്രളയ സാധ്യത നിലനിൽക്കുന്നത്. തുടർച്ചയായ ശക്തമായ മഴയ്ക്കിടെ പെട്ടെന്ന് വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുന്ന സാഹചര്യമാണ് മിന്നൽ പ്രളയത്തിന് കാരണമാകുന്നത്. താഴ്ന്ന പ്രദേശങ്ങൾ, പുഴയോരങ്ങൾ,...
അൽഫോൺസ കോളേജിന്റെ അനധികൃത മണ്ണെടുപ്പ്: 20 ഓളം കുടുംബങ്ങൾ ഭീതിയിൽ
സ അധികൃതർ ഒത്തുകളിക്കുന്നതായി ആരോപണം യാസിൻ ഒമർ സുൽത്താൻ ബത്തേരി: വയനാട്ടിൽ അതിശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്നതിനിടെ, സുൽത്താൻ ബത്തേരി അൽഫോൺസ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഗ്രൗണ്ട് നിർമ്മാണത്തിനായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ കുന്നുകൂട്ടിയിട്ടിരിക്കുന്ന മണ്ണ് പ്രദേശവാസികൾക്ക് വൻ ഭീഷണിയാകുന്നു. ചെങ്കുത്തായ ഇറക്കത്തിൽ യാതൊരുവിധ കട്ടിംഗ്, ഫില്ലിംഗ് പെർമിറ്റുകളും ഇല്ലാതെയാണ് വൻതോതിൽ മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിന്റെ താഴ്വാരത്ത് തിങ്ങിപ്പാർക്കുന്ന ഇരുപതോളം കുടുംബങ്ങളുടെ ജീവനും സ്വത്തുമാണ് കോളേജ് അധികൃതരുടെ അനാസ്ഥമൂലം അപകടത്തിലായിരിക്കുന്നത്.മഴ കനത്തു; ആളുകളെ മാറ്റിപ്പാർപ്പിച്ചുഇന്നലെ...
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
തിരൂർ: മുതിർന്ന സിനിമ പത്രപ്രവർത്തകനും നിരൂപകനും എഴുത്തുകാരനും ആയിരുന്ന വികെ ഹംസയെ തിരൂർ നഗരം അനുസ്മരിച്ചു. സൗഹൃദവേദി തിരൂർ ഡോക്ടേഴ്സ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് അദ്ദേഹം ചെയ്ത മഹത്തായ സംഭാവനകൾ സംസാരിച്ചവർ ഓർത്തെടുത്തത്.കോടംബക്കം കാലത്ത് മലയാള സിനിമാ നിരൂപണ രംഗത്തു് അദ്ദേഹം മുന്നിട്ടു നിന്നിരുന്നു. സിനിമയെക്കുറിച്ച് നടി നടന്മാരെ കുറിച്ച് അദ്ദേഹം എഴുതിയ അവലോകനങ്ങൾക്ക് വലിയ വിലയാണ് സിനിമാലോകം കൽപ്പിച്ചിരുന്നത്.പ്രേംനസീർ, സത്യൻ, മധു, നെടുമുടിവേണു , മമ്മൂട്ടി , ശ്രീനിവാസൻ , ദിലീപ് തുടങ്ങിഒട്ടേറെ മഹാനടന്മാർക്കൊപ്പം...
വ്യാജ ഡോക്ടർമാരുടെ വലയം: ലക്ഷക്കണക്കിന് രോഗികൾ അപകടത്തിൽ;
വ വ്യാപക റെയ്ഡുകളുമായി അധികൃതർ പാകിസ്ഥാനിൽ യോഗ്യതയില്ലാത്ത “വ്യാജ ഡോക്ടർമാർ” (Quacks) നടത്തുന്ന അനധികൃത ചികിത്സാ കേന്ദ്രങ്ങൾ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായി മാറിയതായി ഇന്ത്യൻ, പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജ ഡോക്ടർമാർക്കെതിരെ വിവിധ പ്രവിശ്യകളിൽ വ്യാപക പരിശോധനകളും ക്ലിനിക്കുകൾ അടച്ചുപൂട്ടുന്ന നടപടികളും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പ്രശ്നത്തിന്റെ വ്യാപ്തി പാകിസ്ഥാൻ മെഡിക്കൽ രംഗത്തെ പ്രമുഖ സംഘടനകളുടെ വിലയിരുത്തൽ പ്രകാരം രാജ്യത്ത് ലക്ഷക്കണക്കിന് യോഗ്യതയില്ലാത്ത ആളുകൾ ഡോക്ടർമാരെന്ന പേരിൽ ചികിത്സ നടത്തുന്നുണ്ട്. ചില റിപ്പോർട്ടുകൾ ഈ എണ്ണം ആറു...
പ്രിയദർശിനി കാലൻ ആകുന്നു
മലക്കപ്പാറ കെ.എസ്.ആർ.ടി.സി സർവീസുകൾ യാത്രക്കാരുടെ അന്ധകനാകുന്നു; കണ്ണ് തുറക്കാതെ അധികൃതർ രവി മേലൂർ ചാലക്കുടി: വിനോദസഞ്ചാരികളുടെയും പ്രദേശവാസികളുടെയും പ്രിയപ്പെട്ട സഞ്ചാരപാതയായ ചാലക്കുടി–മലക്കപ്പാറ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ യാത്രക്കാരുടെ ജീവൻ വെച്ച് പന്താടുന്നതായി പരാതി. അതീവ അപകടസാധ്യതയുള്ള മലയോര പാതയിലൂടെ യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് ബസ്സുകൾ സർവീസ് നടത്തുന്നതെന്ന് പ്രദേശവാസിയും പൊതുപ്രവർത്തകനുമായ രവി മേലൂർ ആരോപിച്ചു.കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രവും നിരവധി ആദിവാസി ഊരുകളും വന്യമൃഗങ്ങളും നിറഞ്ഞതുമായ മലക്കപ്പാറയിലേക്ക് ദിവസേന നാല് സർവീസുകളാണ് ഉള്ളത്. ഇതിൽ ചാലക്കുടിയിൽ നിന്ന് രാവിലെ...
സിജെപി സമരങ്ങൾക്ക് തീവ്രവാദ ഫണ്ടിംഗ്?
പ്രചാരണങ്ങൾക്ക് പിന്നിലെ വാസ്തവം അറിയാം ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ ഡൽഹി കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധം നയിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) നടത്തുന്ന സമരങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തീവ്രവാദ സംഘടനകളാണോ? സോഷ്യൽ മീഡിയയിലും ചില കോണുകളിലും ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണ ഏജൻസികളോ ആഭ്യന്തര മന്ത്രാലയമോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. സമരവും വിവാദവും 2026 മേയിൽ യുവജനങ്ങളുടെയും ഉദ്യോഗാർത്ഥികളുടെയും അവകാശങ്ങൾ മുന്നോട്ടു വെച്ചുകൊണ്ട് ആക്ഷേപഹാസ്യപരമായ ഡിജിറ്റൽ ചട്ടക്കൂടോടെ രൂപം...








