കരൾ മാറ്റ ശസ്ത്രക്രിയ ചെയ്തു ചികിത്സയിലായിരുന്ന മുത്തൂർ സ്വദേശി പരേതനായ മാടക്കൽ അഫ്സലി ൻ്റെയും അന്നാര സ്വദേശി കാഞ്ഞീര പറമ്പിൽ ജാസ്മിൻ്റെയും മകനായ അമാൻ അന്ത്യയാത്രയായിഒരു പാട് പേർ ഈ കുട്ടിയുടെ ചികിത്സക്ക് വേണ്ടി സഹായം എത്തിച്ചിട്ടുണ്ട് പ്രാർത്ഥിച്ചിട്ടുമുണ്ട്എല്ലാവരുടെയും സഹായ ങ്ങൾക്ക് ദൈവം അർഹമായ പ്രതിഫലം നൽകട്ടെഎല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
യെച്ചൂരിയുടെ വിയോഗം: മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു
. തിരൂർ:സഖാവ് സിതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു. തിരൂർ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ചേർന്ന അനുശോചന യോഗം മുഖ്യരക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ രാഷ്ട്രീയത്തിലെ മാനവികതയുടെയും മതേതരത്വത്തിന്റെയും സൗമ്യതയുടെയും മുഖമായിരുന്നു സീതാറാം യെച്ചൂരി എന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ ഐ സി ബി, വികെസി അബ്ദുറഹ്മാൻ, ആസിഫ്, സുനിൽകുമാർ, ഫർഷാദ്, റഷീദ് റെയിൻബോ പ്രസംഗിച്ചു.
യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ചു
അനുശോചിച്ചു. കോഴിക്കോട്:സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ മതേതര ഇന്ത്യയുടെ കാവൽക്കാരനെയാണ് നഷ്ടപ്പെട്ടതെന്നു നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടിയും ജനറൽ സെക്രട്ടറി ഫാദിൽ അമീനും അനുശോചനത്തിൽ പറഞ്ഞു. National Youth League(NYL). State Committee. Kerala. 9895237285,7511116611
താനൂർ ഉപജില്ലാ ശാസ്ത്രോൽസവം:ലോഗോ പ്രകാശനം ചെയ്തു
താനൂർ:ഒക്ടോബർ 17, 18 തിയ്യതികളിലായി എസ്.എം.എം ഹയർ സെകണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന ഉപജില്ലാ ശാസ്ത്രോൽസവത്തിന്റെ ലോഗോ പ്രകാശനം താനൂർ രായിരിമംഗലം എസ്.എം.എം ഹയർ സെകണ്ടറി സ്കൂളിൽ നടന്നു. ശാസ്ത്രോൽസവംസ്വാഗത സംഘം ചെയർമാനും താനൂർ നഗരസഭ അധ്യക്ഷനുമായ റഷീദ് മോര്യ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് വൈ.പി. ലത്തീഫ്,കാട്ടിലങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എസ്. ഷീജ, താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ പി.വി. ശ്രീജ, ടി.എസ്.സുമ, എച്ച്.എം. ഫോറം കൺവീനർ...
ഇന്ദിരയെ വിറപ്പിച്ച സഖാവ്
1977 സെപ്തംബർ അഞ്ച്. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അഞ്ഞൂറിലേറെ വിദ്യാർഥികൾ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് ചെയ്തു.സമരത്തിന് നേതൃത്വം നൽകുന്നത് ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന ഇരുപത്തിയഞ്ചുകാരനായ സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിൽ തോറ്റ ഇന്ദിരയ്ക്ക് ചാൻസലർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന മുദ്രാവാക്യവുമായി മാർച്ച് ഇന്ദിരയുടെ വസതിക്കുമുന്നിലെത്തി. ഇന്ദിരയെ കാണണമെന്നും വിദ്യാർഥികൾ അവർക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം വായിച്ചുകേൾപ്പിക്കണമെന്നും യെച്ചൂരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ സംഘം അകത്തുപോയി ഇന്ദിരാഗാന്ധിയെ സാഹചര്യങ്ങൾ അറിയിച്ചു. നാലോ അഞ്ചോ കുട്ടികൾക്ക് അകത്തേക്ക് വരാമെന്ന് ഇന്ദിര...
മൃതദേഹം എയിംസിന്
ന്യൂഡല്‍ഹി: അന്തരിച്ച സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസിന് വിട്ടുകൊടുക്കും. മൃതദേഹം നിലവില്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച 3.05 നായിരുന്നു മരണം സംഭവിച്ചത്. മൃതശരീരം എംബാം ചെയ്യാന്‍ മാറ്റി.നാളെ വൈകിട്ട് ആറുമണിവരെ ശരീരം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ശേഷം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും
സീതാറാം യെച്ചൂരിഅന്തരിച്ചു
ന്യൂഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം.കടുത്ത പനിയെ തുടർന്ന് ആഗസ്ത് 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ മൾട്ടി ഡിസിപ്ലിനറി ടീമിന്റെ മേൽനോട്ടത്തിലായിരുന്നു പരിചരണം. ഇടയ്ക്ക് നില മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലായി. മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും. 14നു വൈകുന്നേരം മൂന്നുമണിക്കു പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന...
മൂന്നു കുടുംബങ്ങൾക്ക് വീടൊരുക്കികനിവ് സംഘടന
രവിമേലൂർ വെസ്റ്റ് കൊരട്ടി :കനിവിന്റെ തണലിൽ മൂന്ന് കുടുംബങ്ങൾക്ക് കൂടി വീടൊരുങ്ങി…. വെസ്റ്റ് കൊരട്ടി കനിവ് ചാരിറ്റബിൾ സൊസൈറ്റി യുടെ നേതൃത്വത്തിൽ, പ്രവാസി യും കനിവ് മെമ്പറുമായ അഡ്വ. വി. സുരേഷും കുടുംബവും നൽകിയ 24 സെന്റ് സ്ഥലത്താണ് കനിവ് _സാന്ത്വനം പാർപ്പിട സാമൂച്ഛയം നിർമ്മിക്കുന്നത്. ഒന്നാം ഘട്ടം 6 വീടുകളുടെ നിർമ്മാണം നടത്തി,സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത അർഹരായ വരെ കണ്ടെത്തി കൈമാറിയിരുന്നു. രണ്ടാം ഘട്ടത്തിൽ നിർമ്മിച്ച 3 വീടുകളുടെ താക്കോൽദാന ചടങ്ങിന്റെ ഉത്ഘാടനം കനിവ്...
ദറസില്‍ ക്രൂരപീഡനം: ഗുഹ്യഭാഗത്ത് മുളക് പൊടി വിതറി
തിരുവനന്തപുരം: ദറസില്‍ മതപഠനത്തിനെത്തിയ യുവാവിന് നേരെ ക്രൂര പീഡനം. വിഴിഞ്ഞം സ്വദേശി അജ്മല്‍ ഖാന് (23) ആണ് മര്‍ദ്ദനത്തിന് ഇരയായത്. ദറസില്‍വെച്ച് താനൂര്‍ സ്വദേശിയായ ഉസ്താദ് ഉമൈര്‍ അഷ്റഫി(26)യാണ് മര്‍ദ്ദിച്ചത്. കൂത്തുപറമ്പിലെ കിനാവയ്ക്കല്‍ ഇശാത്തുല്‍ ഉലൂം ദറസില്‍വെച്ചാണ് സംഭവം. ഉസ്ദാത് പഠിപ്പിക്കുന്നത് മോശമാണെന്നും വെറുതെ തല്ലുന്നുവെന്നും പുറത്തുള്ള ആളുകളുമായി പങ്കുവെച്ചതാണ് ആക്രമണത്തിന് കാരണമെന്ന് അജ്മല്‍ ഖാന് പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അജ്മല്‍ ഖാന് വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നീണ്ട നാലുമാസം പീഡന കാലമാണെന്നാണ് അജ്മല്‍ ഖാന്...
എം ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവുമുള്‍പ്പടെ പി വി അന്‍വര്‍ മൊഴി നല്കിയ അഞ്ച് കാര്യങ്ങളിലാകും അന്വേഷണം. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി നേരിട്ടാകും കേസ് അന്വേഷിക്കുക. ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിനിടയിലും ഇടതുമുന്നണിയോഗത്തില്‍ എം ആര് അജിത് കുമാറിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന...









