നടൻ വിജയുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ് രൂപീകരിച്ച പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. എല്ലാവരും തുല്യരാണെന്ന ആശയമാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നതെന്നും ഉടൻതന്നെ പൊതുസമ്മേളനം വിളിച്ചു ചേർക്കുമെന്നും വിജയ് പറഞ്ഞു. ഉടൻതന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് പാർട്ടിയുടെ പരിപാടി. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച് വിവരം പുറം ലോകവുമായി പങ്കുവെക്കുന്നത്. കരാർ ചെയ്ത സിനിമകൾ പൂർത്തിയാക്കി പൂർണ സമയം രാഷ്ട്രീയത്തിലേക്ക്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയർ
കൊച്ചി: ഓണക്കാലത്ത് കാര്യക്ഷമമായ വിപണിയിട പെടലിനായി സപ്ലൈകോയിലൂടെ പരമാവധി സാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യവസായ, നിയമ മന്ത്രി പി. രാജീവ് പറഞ്ഞു.മറൈൻഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിൽ സപ്ലൈകോയുടെ എറണാകുളം ജില്ലാ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിമൂന്നിന സാധനങ്ങൾക്ക് പുറമേ മറ്റ് നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ നൽകുന്നതിനുള്ള ക്രമീകരണം സപ്ലൈകോ നടത്തിയിട്ടുണ്ട്. എഎ വൈ കാർഡുടമകൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ഓണക്കാലത്തെ വിപണി ഇടപെടലിനായി 300 കോടി രൂപയുടെ സാധനങ്ങൾ വാങ്ങിക്കുന്നതിന് സപ്ലൈകോ ഓർഡർ നൽകി കഴിഞ്ഞു....
ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ആർഎസ്എസും നേതാവുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് എഡിജിപി എം. ആർ. അജിത് കുമാർ. ദത്തത്രയാ ഹോസബലയുമായി നടത്തിയ സന്ദർശനം സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് എഡിജിപി സർക്കാരിന് വിശദീകരണം നൽകി. ക്ലാസ്മേറ്റിന്റെ ജനപ്രകാരം കൂടെ പോയതാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പാറമേക്കാവ് വിദ്യമന്ദിറിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 2023 ൽ ആർഎസ്എസ് നേതാവിൻറെ വാഹനത്തിലാണ് എഡിജിപി പാറമേക്കാവ് വിദ്യാമന്ദിരിലെ ആർഎസ്എസ് ക്യാമ്പിലേക്ക് എത്തിയത് എന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം പൂരം കലക്കുന്നതിനു വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാവിനെ...
ഉന്നത പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ
കൊച്ചി: കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് യുവതി രംഗത്ത്. റിപ്പോർട്ടർ ചാനലിനോടാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.മലപ്പുറം എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി വി ബെന്നി, പൊന്നാനി മുൻ സി ഐ വിനോദ് എന്നിവർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി ചാനലിനോട് പറഞ്ഞു. 2022 ലാണ് സംഭവം മലപ്പുറത്ത് ഒരു സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് ആണ് യുവതി പോലീസിനെ സമീപിച്ചത്.പൊന്നാനി സിഐ വിനോദിനെയാണ് സമീപിച്ചത്. വിനോദ് തൻറെ വീട്ടിലെത്തി എന്നെ ബലാത്സംഗം...
തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ
തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഡിജിപി എം ആർ അജിത് കുമാറിനെയാണ് ഇതിനായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ എം ആർ അജിത് കുമാറിനെ പറഞ്ഞയച്ചത് മുഖ്യമന്ത്രിയാണ്. ഇരുവരും ഒരു ഒരു മണിക്കൂറോളം സംസാരിച്ചിട്ടുണ്ട് എന്നും വിഡീ സതീശൻ ആരോപിച്ചു. തൃശ്ശൂരിൽ കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എ ഡിജിപി ഒന്നും പ്രതികരിച്ചില്ല. ആർഎസ്എസ് ബന്ധം...
മുഖ്യമന്ത്രിക്കെതിരെ പ്രവർത്തിക്കുന്നവർ പോലീസ് സേനയിൽ
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ മുഖ്യമന്ത്രിക്ക് എതിരായി പ്രവർത്തിക്കുന്നവർ ഉണ്ടെന്ന് പി വി അൻവർ എംഎൽഎ. സർക്കാർ വിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘങ്ങൾ പോലീസ് സേനയിൽ ഉണ്ട്. മുഖ്യമന്ത്രിയെ പലരും ചതിക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു. താൻ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം സംസ്ഥാനത്തെ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് കൂടി വേണ്ടിയാണ്. ഞാൻ ഉന്നയിച്ച പരാതിക്ക് ഒരുറപ്പും എനിക്ക് എവിടെ നിന്നും കിട്ടിയിട്ടില്ലെന്നും എങ്കിലും നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അൻവർ പറഞ്ഞു.എഡിജിപി അജിത് കുമാറിനെ മാറ്റുന്നത് ഞാനല്ല. അദ്ദേഹത്തെ...
പോലീസ് സേനയിൽ വിചിത്രമായ അന്വേഷണം
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയിൽ വിചിത്രമായ അന്വേഷണം. ഉന്നത ഉദ്യോഗസ്ഥനായ എ ഡിജിപി ക്കെതിരെ കീഴുദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷിക്കുന്നത്. എഡിജിപി എം ആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന സംഘത്തിലെ രണ്ട് പോലീസുകാർ എ ഡിജിപിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ആളുകളാണ്. തിരുവനന്തപുരം സിറ്റി കമ്മിഷണർ ഐജി ജി.സ്പർജൻകുമാറും തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസുമാണിവർ. ഇവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് തയ്യാറാക്കുന്നതും എഡിജിപി എം ആർ അജിത് കുമാറാണ്. സ്റ്റേറ്റ് ഇന്റലിജൻസ് എസ്പി എ.ഷാനവാസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച്...
ആരോപണം ഉന്നയിച്ച പെൺകുട്ടിയെ അറിയില്ല , കണ്ടിട്ടില്ല
കൊച്ചി: തനിക്കെതിരെയുള്ള ലൈംഗിക ആരോപണ പരാതിയിൽ താൻ ഒരിക്കലും ഓടിയൊളിക്കില്ലെന്ന് നടൻ നിവിൻ പോളി . കഴിഞ്ഞദിവസമാണ് പൊളിക്കെതിരെ ഒരു പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ആരോപണം ഉന്നയിച്ച പെൺകുട്ടിയെ നാളിതുവരെയായി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല . നമുക്കും കുടുംബം ഉള്ളതല്ലേ. ഇത്തരത്തിൽ അനാവശ്യ ആരോപണങ്ങളുമായി വരുന്നതിനെതിരെ നിയമപരമായി നേരിടുമെന്നും നിവിൻപോളി പറഞ്ഞു ‘ ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ അന്വേഷണത്തിനും താൻ തയ്യാറാണെന്നും എനിക്കുവേണ്ടി സംസാരിക്കാൻ ഞാൻ മാത്രമുള്ള സാഹചര്യത്തിൽ ആണ് ഞാൻ സംസാരിക്കുന്നതെന്നും നിവിൻ...
പോലീസ് സേനയിലെ പുഴുക്കുത്തുകളെ പുറത്തു നിർത്തും
സംസ്ഥാനത്ത് ക്രമ സമാധാന നില ഭദ്രമാണെന്നും എന്നാൽപോലീസ് സേനയിലെ പുഴുക്കുത്തുകളെ കേരളത്തിന്റെ ജനകീയ സേനയിൽ നിന്നും ഒഴിവാക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പോലീസ് സേനയുടെ അച്ചടക്കത്തിന് നിരക്കാത്ത ഒരു പ്രവർത്തനങ്ങളും ഒരു ഘട്ടത്തിലും വച്ചു പൊറുപ്പിക്കാൻ ആവില്ല. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലാത്ത വീഴ്ചകൾ ഉണ്ടായിട്ടുണ്ട് ഇത് ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ അന്വേഷിപ്പിക്കും. അച്ചടക്ക ലംഘനം കാണിച്ച ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നും...
അൻവറിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കാൻ സർക്കാർ
തിരുവനന്തപുരം: പി വി അൻവർ എംഎൽഎ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപി എം ആർ അജിത് കുമാറിനെതിരെയും നടത്തിയ ആരോപണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ സർക്കാർ. ഇതിനായി ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. കഴിഞ്ഞദിവസം ഡിജിപിയോട് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു തുടർന്ന് നേരിട്ട് കാണുന്നതിന് അനുമതി ചോദിച്ച് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. തുടർന്ന് ഇന്ന് നാട്ടകം ഗസ്റ്റ് ഹൗസിൽ ഡിജിപിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തും. മുതിർന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും മാറ്റി നിർത്തിക്കൊണ്ട് അന്വേഷണം...









