തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയിൽ വിചിത്രമായ അന്വേഷണം. ഉന്നത ഉദ്യോഗസ്ഥനായ എ ഡിജിപി ക്കെതിരെ കീഴുദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷിക്കുന്നത്. എഡിജിപി എം ആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന സംഘത്തിലെ രണ്ട് പോലീസുകാർ എ ഡിജിപിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ആളുകളാണ്. തിരുവനന്തപുരം സിറ്റി കമ്മിഷണർ ഐജി ജി.സ്പർജൻകുമാറും തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസുമാണിവർ. ഇവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് തയ്യാറാക്കുന്നതും എഡിജിപി എം ആർ അജിത് കുമാറാണ്. സ്റ്റേറ്റ് ഇന്റലിജൻസ് എസ്പി എ.ഷാനവാസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച്...
FlashNews:
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു
ലോകകപ്പ് ആവേശത്തിൽ എം ഇ എസ് സെൻട്രൽ സ്കൂൾ
ആരോപണം ഉന്നയിച്ച പെൺകുട്ടിയെ അറിയില്ല , കണ്ടിട്ടില്ല
കൊച്ചി: തനിക്കെതിരെയുള്ള ലൈംഗിക ആരോപണ പരാതിയിൽ താൻ ഒരിക്കലും ഓടിയൊളിക്കില്ലെന്ന് നടൻ നിവിൻ പോളി . കഴിഞ്ഞദിവസമാണ് പൊളിക്കെതിരെ ഒരു പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ആരോപണം ഉന്നയിച്ച പെൺകുട്ടിയെ നാളിതുവരെയായി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല . നമുക്കും കുടുംബം ഉള്ളതല്ലേ. ഇത്തരത്തിൽ അനാവശ്യ ആരോപണങ്ങളുമായി വരുന്നതിനെതിരെ നിയമപരമായി നേരിടുമെന്നും നിവിൻപോളി പറഞ്ഞു ‘ ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ അന്വേഷണത്തിനും താൻ തയ്യാറാണെന്നും എനിക്കുവേണ്ടി സംസാരിക്കാൻ ഞാൻ മാത്രമുള്ള സാഹചര്യത്തിൽ ആണ് ഞാൻ സംസാരിക്കുന്നതെന്നും നിവിൻ...
പോലീസ് സേനയിലെ പുഴുക്കുത്തുകളെ പുറത്തു നിർത്തും
സംസ്ഥാനത്ത് ക്രമ സമാധാന നില ഭദ്രമാണെന്നും എന്നാൽപോലീസ് സേനയിലെ പുഴുക്കുത്തുകളെ കേരളത്തിന്റെ ജനകീയ സേനയിൽ നിന്നും ഒഴിവാക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പോലീസ് സേനയുടെ അച്ചടക്കത്തിന് നിരക്കാത്ത ഒരു പ്രവർത്തനങ്ങളും ഒരു ഘട്ടത്തിലും വച്ചു പൊറുപ്പിക്കാൻ ആവില്ല. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലാത്ത വീഴ്ചകൾ ഉണ്ടായിട്ടുണ്ട് ഇത് ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ അന്വേഷിപ്പിക്കും. അച്ചടക്ക ലംഘനം കാണിച്ച ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നും...
അൻവറിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കാൻ സർക്കാർ
തിരുവനന്തപുരം: പി വി അൻവർ എംഎൽഎ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപി എം ആർ അജിത് കുമാറിനെതിരെയും നടത്തിയ ആരോപണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ സർക്കാർ. ഇതിനായി ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. കഴിഞ്ഞദിവസം ഡിജിപിയോട് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു തുടർന്ന് നേരിട്ട് കാണുന്നതിന് അനുമതി ചോദിച്ച് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. തുടർന്ന് ഇന്ന് നാട്ടകം ഗസ്റ്റ് ഹൗസിൽ ഡിജിപിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തും. മുതിർന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും മാറ്റി നിർത്തിക്കൊണ്ട് അന്വേഷണം...
നടിമാരുടെ പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണം
നടിമാരുടെ പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണം കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമ മേഖലയിൽ നടിമാർ നയിച്ച പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും നടപടിയെടുക്കണമെന്നും നടി ശീല ആവശ്യപ്പെട്ടു. എനിക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടില്ല, എന്നാൽ എൻറെ കൂടെയുള്ള ചില നടിമാർക്കൊക്കെ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉള്ളതായി അവർ പറയുന്നതായി കേട്ടിട്ടുണ്ടെന്നും നടി ശീല പറഞ്ഞു. ചില നടന്മാർക്കെതിരെ മാത്രം ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ എന്തിനാണെന്ന് മനസ്സിലാകുന്നില്ല കുറ്റക്കാരായവരെ കണ്ടെത്തുക മാത്രമാണ് മാർഗം. ഇതിനായി വിശദമായ അന്വേഷണം വേണമെന്നും നടീ ഷീല...
നടിമാരുടെ വെളിപ്പെടുത്തലുകൾ വെറും ഷോ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമ മേഖലയിൽ നടിമാർ നടത്തുന്ന വെളിപ്പെടുത്തലിനെതിരെ ശാരദരംഗത്ത്. ശാരദ ഹേമ കമ്മിറ്റി അംഗം കൂടിയായിരുന്നു. സ്ത്രീകളോടുള്ള മോശം പെരുമാറ്റം എല്ലാകാലത്തും മലയാള ചലചിത്ര മേഖലയിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ കാലത്ത് ആരും ഒന്നിനും പ്രതികരിച്ചിരുന്നില്ല. അത് ഭയം കൊണ്ടും അവസരങ്ങൾ നഷ്ടപ്പെടും എന്നതും ആയിരിക്കാം കാരണം. ആരും അന്ന് പ്രതികരിക്കാതിരുന്നത് ഒരുപക്ഷേ അഭിമാന ബോധം കൊണ്ടു കൂടി ആയിരിക്കാം. ഇന്നത്തെക്കാലം പെൺകുട്ടികൾക്ക് അല്ലെങ്കിൽ സ്ത്രീകൾക്ക് തലയുയർത്തി നടക്കുവാൻ ആത്മധൈര്യം കൊടുക്കുന്നുണ്ട്. ഇന്നവർക്ക്വേണ്ടത്ര...
എഡിജിപി ആളെ കൊല്ലിച്ചിട്ടുണ്ട്
നിലമ്പൂര്‍: എഡിജിപി എം ആര്‍ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന് പി.വി. അൻവർ എം എൽ എ. അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ആണ് എന്ന് സംശയിച്ചുപോകുന്നു. സുജിത് ദാസിന്റെ ഫോണ്‍ കോള്‍ ചോര്‍ത്തിയത് ഗതികേടിനാലാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് മനസ്സിലാവും എന്നെന്നിക്കറിയാം. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്തതാണെന്നും അൻവർ. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസര്‍മാര്‍ രാജ്യവിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്നു. ഇവർ ക്രിമിനലുകള്‍. ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി...
സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ: മമ്മൂട്ടി
മമ്മൂട്ടിയുടെ ഫേയ്സ്ബുബുക്ക് പോസ്റ്റ് മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ...
സുജിത് ദാസിനെതിരെ ഉടൻ നടപടി
സുജിത് ദാസിനെതിരെ ഉടൻ നടപടി തിരുവനന്തപുരം: പിവി അൻവറുമായി ഫോണിൽ വിവാദ വിഷയം സംസാരിച്ചു ഐപി എസ് ഉദ്യോഗസ്ഥൻ സുജിത് ദാസിനെ സസ്പെൻഡ് ചെയ്യണണോ അതോ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റണോ എന്ന ആശങ്കയിൽ സർക്കാർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ഉന്നത ഉദ്യോഗസ്ഥരായ എം ആർ അജിത് കുമാർ, എസ് ശശിധരൻ എന്നിവരെ ഉൾപ്പടെ സംഭാഷണത്തിനിടെ സുജിത് ദാസ് അപകീർത്തിപ്പെടുത്തുന്നുണ്ട്. കേസിൽ നിന്ന് ഒഴിവാകാൻ എംഎൽഎയോട് കെഞ്ചിയ ഉദ്യോഗസ്ഥന്റെ നടപടി ഐപിഎസ് ഉദ്യോഗസ്ഥർക്ക് നാണക്കേടാണെന്നാണ്...
കൂടുതല്‍ ശരങ്ങള്‍ വന്നത് എന്നിലേക്കും കൂടെയുള്ളവരിലേക്കും
മോഹൻലാലിൻ്റെ പ്രസ് മീറ്റ് 1978-ലാണ് ആദ്യമായി അഭിനയിക്കുന്നത്. തിരുവനന്തപുരത്തെ വീടിന്റെ മുന്നിലാണ്. അതേ തിരുവനന്തപുരത്ത് വെച്ച് ഞാൻ ഉൾപ്പെടുന്ന മേഖലയുടെ ദൗർഭാഗ്യമായ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിൽ വിഷമം ഉണ്ട്. എന്റെ ശരിയും യുക്തിയും ബുദ്ധിയിലുമാണ് ഞാന്‍ സംസാരിക്കുന്നത്. മോഹൻലാൽ ഒളിച്ചോടിയിട്ടില്ല. കേരളത്തിൽ ഇല്ലായിരുന്നു. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. സിനിമ സമൂഹത്തിന്റെ ഭാഗം. മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം. രണ്ട് തവണ കമ്മിറ്റിയുടെ മുന്നിൽ പോയിട്ടുണ്ട്....









