കോഴിക്കോട്: ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടർന്ന് പതിനാലു വയസുകാരന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈല്‍ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരം. പതിനാലുകാരന്‍ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണില്‍ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ അമ്മയുടെ ഫോണ്‍ തരണമെന്നും നിര്‍ബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടര്‍ന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരുക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
പി എസ്എംഒ കൊളേജിൽ ഹിജാബിന് വിലക്ക്?
പി.എസ്.എം.ഒ കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുള്ള വിലക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിര് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ പരീക്ഷക്കെത്തിയ വിദ്യാർഥിനികൾക്ക് നിഖാബ് വിലക്കിയത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരാണെന്ന് എസ്.ഡി.പി.ഐതിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു. വെള്ളിയാഴ്‌ച വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി കാംപസിലെ 35 വിദ്യാർഥിനികൾക്കാണ് പി.എസ്.എം.ഒ കോളജിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോൾ ദുരനഭവമുണ്ടായത്. ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ സെമസ്റ്റർ എഴുതാനായാണ് 35 വിദ്യാർഥിനികൾ പരീക്ഷ സെന്ററായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്. പരീക്ഷ ഹാളിൽ...
മുണ്ടേക്കാട്ട് സൈനബ ഹജ്ജുമ്മ അന്തരിച്ചു
നടുവിലങ്ങാടി സ്വദേശി പരേതനായ ഒളകര മുഹമ്മദ് കുട്ടിഹാജി എന്നവരുടെ ഭാര്യ *മുണ്ടേക്കാട്ട് സൈനബ ഹജ്ജുമ്മ അന്തരിച്ചു.(മുണ്ടേക്കാട്ട് ബഷീർ മാസ്റ്ററുടെ സഹോദരി )കബറടക്കം ഇന്ന് ഉച്ചക്ക് 3.00 മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ.മുസ്തഫ, റസാക്ക്.മരുമക്കൾ:ആത്തിക്ക കൊടുങ്ങല്ലൂർ, സക്കീന പുതിയങ്ങാടി.
ഹോസ്പിറ്റലിന്‍റെ പേരിൽ അതിരപ്പള്ളിയിൽ മരം മുറി
ചാലക്കുടി: പരിസ്ഥിതി ലോല പ്രദേശമായ അതിരപ്പള്ളി പഞ്ചായത്തിൽ ആശുപത്രി നിർമ്മാണത്തിൻ്റെ പേരിൽ മരങ്ങൾ മുറിച്ചു മാറ്റിയതായി പരാതി. 2020ൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും, കെട്ടിട പെർമിറ്റ് പഞ്ചായത്ത് കൊടുക്കില്ലെന്ന് അധികൃതർ പറയുന്നു. പ്രത്യേകിച്ച് LA പട്ടയത്തിൽ. എന്നാൽ ഇപ്പോൾ അതിരപ്പിള്ളി കണ്ണൻ കുഴിയിൽ ഹോസ്പിറ്റൽ പണിയാൻ ആണെന്നും, ആയതിനാൽ അതിലെ മരങ്ങൾ മുറിച്ചു മാറ്റണമെന്നും DFO ഓഫീസിൽ സ്ഥലം ഉടമ അപേക്ഷ വച്ചു. തുടർന്ന് ഞൊടിയിടയിൽ മരങ്ങൾ മുറിച്ചുമാറ്റി. മുമ്പ് കണ്ണംകുഴിയിൽ...
കോടതിയലക്ഷ്യ ഹർജി
പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജി.
കേരളത്തിന്റെ ആവശ്യങ്ങള്‍ നിഷേധിക്കുന്നു
ന്യൂഡല്‍ഹി: വയനാട് ഉരുളപൊട്ടലിൽ കേന്ദ്രസഹായം വൈകുന്നതില്‍ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി. അര്‍ഹതപ്പെട്ട സഹായമാണ് കേരളത്തിന് നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ധനകാര്യ കമീഷന്‍ അനുവദിച്ച വിഹിതത്തിലായാലും കേന്ദ്ര ബജറ്റിലായാലും ധന മന്ത്രാലയത്തിന്റെ തീരുമാനത്തിലായാലും സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായ സമീപനം ഉണ്ടാവുകയാണ്. കേരളത്തിന്റെ നേട്ടത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ട വിഹിതം നിഷേധിക്കപ്പെടുന്നു. ദുരന്തങ്ങളുടെ പശ്ചാത്തലത്തിന്റെ പശ്ചാത്തലത്തില്‍ പോലും സംസ്ഥാനത്തിന് പ്രത്യേക സഹായം നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല’
സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ ശരി എന്നു പറയണം.
പുഷ്പ ബ്രാന്‍ഡ്: വാഴുമോ? വീഴുമോ..!
സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന പുഷ്പയുടെ തേരോട്ടത്തെ കൈയടിച്ച് തന്നെയാണ് മലയാളികള്‍ വരവേറ്റതെങ്കിലും, ഓവര്‍ ആക്റ്റിങ്ങിനെ സഹിക്കാന്‍ മാത്രം മലയാളികള്‍ വളര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്നു രണ്ടാം പകുതിയില്‍ തിയെറ്ററുകളില്‍ ഉയര്‍ന്നു കേട്ട കൂവലുകള്‍.
പി ഡി പി മനുഷ്യാവകാശ റാലിയും സമ്മേളനവും ഡിസംബർ 10 ന്
പി ഡി പി മനുഷ്യാവകാശ റാലിയും സമ്മേളനവും ഡിസംബർ 10 ന് തിരൂർ: ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് പി ഡി പി മനുഷ്യാവകാശ റാലിയും സമ്മേളനവും പ്രമുഖ മനുഷ്യാവകാശ,മാധ്യമപ്രവർത്തകനായിരുന്ന ഭാസുരേന്ദ്ര ബാബു നഗറിൽ നടക്കും.സമ്മേളനത്തിൽ കെ.ടി. ജലീൽ എം എൽ എ, ടി.കെ. ഹംസ Exഎം പി, സി.കെ. അബ്ദുൽ അസീസ്, ശശി പൂവ്വൻചിന, ഇബ്രാഹീം തിരൂരങ്ങാടി, സുബൈർ വെട്ടിയാനിക്കൽ, ഇ.വി. അനീഷ്, ഷബീബ് പുതുപ്പള്ളി.സക്കീർ പരപ്പനങ്ങാടി, ഹസൈൻ കാടാമ്പുഴ, സലാം മൂന്നിയൂർ, ഷാഹിർ...
വയനാട് ദുരന്തം: നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കുന്നത്
കൊച്ചി: സംസ്ഥാന ദുരന്തനിവാരണ ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് ഹൈക്കോടതി.ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു രൂക്ഷവിമർശനം. ആരെയാണ് സംസ്ഥാന സർക്കാർ വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഫണ്ടില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ല. നീക്കിയിരിപ്പുള്ള 677 കോടി രൂപ കൈവശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാലാണ് അടിയന്തിരാവശ്യങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാനാവാത്തതെന്നും...









