സയന്‍സ് ഡെസ്ക്: പതിവായി ചിക്കന്‍ കഴിക്കുന്നതു മൂലം മനുഷ്യനില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കുറയുമോ? ഇത്തരത്തിലൊരു സന്ദേശം സോഷ്യല്‍ മീഡിയയില്‍ കിടന്നു കറങ്ങുന്നുണ്ട്. ഇത് സത്യമാണോ. സ്ഥിരമായി ചിക്കന്‍ കഴിക്കുന്നതു കൊണ്ട് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കുറയുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല.
എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ ‘എഫക്ട്’ കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ ഫലിക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. ഇതുമൂലം പലവിധ രോഗങ്ങളും അണുബാധകളും പിടിപെടാം. ചികിത്സയാണെങ്കില്‍ ഫലം കാണാതിരിക്കുന്നതിനാല്‍ പിടിപെടുന്ന രോഗങ്ങള്‍ രോഗിയെ വിടാതെ പിന്തുടരാം. ഇത് തീര്‍ച്ചയായും വലിയ സങ്കീര്‍ണതകളാണ് സൃഷ്ടിക്കുക. 2019ല്‍ മാത്രം എഎംആര്‍ മൂലം ലോകത്ത് ആകെ അമ്പത് ലക്ഷം മരണം ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇതില്‍ പത്തര ലക്ഷത്തിലധികം പേര് നേരിട്ട് തന്നെ എഎംആര്‍ അനുബന്ധ പ്രശ്നങ്ങള്‍ മൂലം മരിച്ചവരാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. എങ്ങനെയാണ് ചിക്കന്‍ കഴിക്കുന്നതും എഎംആറും തമ്മില്‍ ബന്ധപ്പെടുന്നത് എന്ന സംശയം നിങ്ങളില്‍ സ്വാഭാവികമായും വരാം. ഇതെക്കുറിച്ചും വിശദമാക്കാം. ചിക്കന്‍ ഫാമുകളില്‍ നിലവില്‍ കോഴികളില്‍ ആന്റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത് പതിവാണ്. കോഴികളുടെ ആരോഗ്യവും സൈസും വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണത്രേ ആന്റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത്. ഇങ്ങനെ കുത്തിവയ്ക്കപ്പെട്ട കോഴികളുടെ ഇറച്ചി കഴിക്കുമ്പോള്‍ അതില്‍ നിന്ന് മനുഷ്യരിലേക്കും ഈ മരുന്നിന്റെ അംശങ്ങളെത്തുന്നു. ക്രമേണ ഇത് എഎംആറിലേക്ക് നയിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്ന രീതിയിലാണ് പ്രചാരണം. ഇക്കാരണം കൊണ്ടാണ് ചിക്കന്‍ പ്രേമം കുറയ്ക്കാന്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്നും പ്രചാരണ ലേഖനത്തില്‍ പറയുന്നു. ഭക്ഷണത്തിനായി ഉത്പ്പാദിപ്പിക്കുന്ന കോഴി,ആട്, പന്നി, പോത്ത് എന്നിവയിലെല്ലാം ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. അത് അമിതമായി ഉപയോഗിക്കുന്ന പോള്‍ട്രി വ്യവസായത്തെ ബാധിക്കുന്നതിനാലാണ് ഉപയോഗം കുറയ്ക്കാന്‍ ലോകാരോഗ്യ സംഘടന പറയാന്‍ കാരണം. അല്ലാതെ കോഴിയിലെ ആന്റി ബയോട്ടിക്കുകള്‍ മനുഷ്യരില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സിന് കാരണമാകുമെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല ആന്റി ബയോട്ടിക്കുകള്‍ ഒരു നിശ്ചിത സമയം വരെ മാത്രമേ ശരീരത്തില്‍ നില്ക്കൂ. സമയം കഴിഞ്ഞാല്‍ ശരീരം തന്നെ ഇവയെ പുറം തള്ളും. അതുകൊണ്ടു തന്നെ കോഴിയും എഎംആറും തമ്മില്‍ യാതൊരു ബന്ധവുമില്ല.
ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) ആഗോള പൊതുജനാരോഗ്യത്തിനും വികസനത്തിനും വലിയ ഭീഷണിയാകുന്നു. 2019 ല്‍ 1.27 ദശലക്ഷം ആഗോള മരണങ്ങള്‍ക്ക് എഎംആര്‍ നേരിട്ട് കാരണമായിട്ടുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലുമുള്ള ആന്റിമൈക്രോബയലുകളുടെ ദുരുപയോഗവും അമിത ഉപയോഗവുമാണ് മയക്കുമരുന്ന് പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ വികാസത്തിലെ പ്രധാന ചാലകങ്ങള്‍.
AMR എല്ലാ മേഖലകളിലെയും എല്ലാ വരുമാന തലങ്ങളിലെയും രാജ്യങ്ങളെ ബാധിക്കുന്നു. ദാരിദ്ര്യവും അസമത്വവും മൂലം അതിന്റെ ചാലകങ്ങളും അനന്തരഫലങ്ങളും വഷളാക്കുന്നു, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പല നേട്ടങ്ങളെയും AMR അപകടത്തിലാക്കുന്നു. ഇത് അണുബാധകളെ ചികിത്സിക്കാന്‍ പ്രയാസകരമാക്കുകയും ശസ്ത്രക്രിയ, സിസേറിയന്, കാന്‍സര്‍ കീമോതെറാപ്പി തുടങ്ങിയ മറ്റ് മെഡിക്കല്‍ നടപടിക്രമങ്ങളും ചികിത്സകളും കൂടുതല്‍ അപകടകരമാക്കുകയും ചെയ്യുന്നു.
ലോകം ഒരു ആന്റിബയോട്ടിക് പൈപ്പ് ലൈനിനെയും പ്രവേശന പ്രതിസന്ധിയെയും അഭിമുഖീകരിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ അപര്യാപ്തമായ ഗവേഷണ-വികസന പൈപ്പ്ലൈനുണ്ട്, പുതിയതും നിലവിലുള്ളതുമായ വാക്സിനുകള്‍, ഡയഗ്നോസ്റ്റിക്സ്, മരുന്നുകള്‍ എന്നിവയിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കാന്‍ അധിക നടപടികളുടെ അടിയന്തിര നടപിയാണ് ആവശ്യമായിട്ടുള്ളത്.
FlashNews:
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും

Leave a Reply