ന്യൂ ഡൽഹി: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിന് 222 റണ്‍സ് വിജയലക്ഷ്യം വച്ച് ഇന്ത്യ. 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 221 റണ്‍സ് സ്‌കോര്‍ ചെയ്തത്. 34 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 34 പന്തില്‍ നിന്ന് നിതീഷ് 74 റൺസ് നേടിയപ്പോൾ 29 പന്തില്‍ നിന്ന് റിങ്കു സിങ് 53 റണ്‍സ് കണ്ടെത്തി. പിന്നാലെ എത്തിയ ഹര്‍ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് നിന്ന് 32...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff correspondent (Shaiju TP)
ജമ്മു കശ്മീരിൽ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി
അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ വോട്ടെണ്ണൽ ദിനത്തിൽ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സൈനീകൻ പരുക്കുകളോടെ രക്ഷപ്പെട്ടു. വോട്ടെണ്ണൽ ദിനമായ ഇന്നലെയായിരുന്നു ഭീകരവാദികൾ രണ്ടു സൈനീകരെ തട്ടിക്കൊണ്ടുപോയത്. ഇവരിൽ ഒരാളുടെ മൃതദേഹമാണ് മണിക്കൂറുകള്‍ക്ക് ശേഷം വെടിയേറ്റ നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. അനന്ത്‌നാഗ് സ്വദേശി ഹിലാല്‍ അഹമ്മദ് ഭട്ടാണ് വീരമൃത്യു വരിച്ചത്. കൊക്കര്‍നാഗിലെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ രണ്ടു സൈനികരും ടെറിട്ടോറിയൽ ആർമിയുടെ 161 യൂണിറ്റിൽ നിന്നുള്ളവരാണ്. എട്ടിന് ആരംഭിച്ച ഭീകരവിരുദ്ധ...
സ്വർണ്ണക്കടത്തിൽ അറസ്റ്റ് ചെയ്തു എന്ന പ്രചരണം അസംബന്ധമാണെന്ന്: ഫൈസൽ എടശ്ശേരി.
മലപ്പുറം: സ്വർണ്ണക്കടത്തിന് എന്നെ അറസ്റ്റ് ചെയ്തു എന്ന വിധത്തിൽ ചിലർ നടത്തുന്ന പ്രചരണം തീർത്തും അസംബന്ധമാണെന്ന് മലപ്പുറം പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി.ഫൈസൽ എടശ്ശേരിക്ക് എതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിക്കെതിരെയും മന്ത്രിമാർക്കെതിരെയും ഉയരുന്ന ആരോപണങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ഇത്തരം ദുർബ്ബലമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു പാർട്ടിയായാലും മന്ത്രി ആയാലും ലജ്ജാകരമാണെന്ന് ഫൈസൽ എടശ്ശേരിപറഞ്ഞു.ശരീരത്തിൽ ഒളിപ്പിച്ചോ പേസ്റ്റ് രൂപത്തിലാക്കിയോ സ്വർണ്ണം കൊണ്ട് വരേണ്ട ഗതികേട് എനിക്ക് ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ സ്വർണ്ണക്കടത്തിന്റെ...
എസ്ഡിപിഐ ജനജാഗ്രതാ കാംപയിൻ: പദയാത്ര സംഘടിപ്പിക്കും
പൊന്നാനി : പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന തലക്കെട്ടിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 25 വരെ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാമ്പയിനിന്റെ ഭാഗമായി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പദ യാത്ര ഒക്ടോബർ 11 ന് വെള്ളിയാഴ്ച പൊന്നാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ പ്രസിഡണ്ട് പി പി സക്കീർ നയിക്കുന്ന പദ യാത്ര ഉച്ചക്ക് ശേഷം മൂന്നിന് ബിയ്യം സെന്ററിൽ നിന്ന് തുടങ്ങി ചന്തപ്പടിയിൽ...
മെഡിസെപില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണം
മലപ്പുറം: ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ സര്‍ക്കാരിന്‍റെ മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ആശ്രിത പെന്‍ഷന്‍ ചട്ടപ്രകാരമുള്ള പകുതി പെന്‍ഷനാക്കി വര്‍ദ്ധിപ്പിക്കണമെന്നും സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം കേരള ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ച യോഗം കെ യു ഡബ്ലിയു ജെ നിയുക്ത സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഇരു സംഘടനകളേയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സംവിധാനമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്സ്ഥാന ജന. സെക്രട്ടറി...
കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നടപ്പാക്കില്ല: കെ.ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. നിയമത്തില്‍ പറയുന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞെന്നേയുള്ളൂ. ബോധവല്‍ക്കണം നടത്തണമെന്നാണ് കമ്മീഷണര്‍ ഉദ്ദേശിച്ചത്. നിലവില്‍ ചൈല്‍ഡ് സീറ്റ് കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നും ബലം പ്രയോഗിച്ച് നടപ്പാക്കില്ല. ഉത്തരവ് ഇറങ്ങിയത് സ്ഥലത്തില്ലാത്തപ്പോഴാണെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ തൊട്ട് ഫൈന്‍ അടിക്കുമെന്ന് പറഞ്ഞുവെന്ന് കേള്‍ക്കുന്നു. അതൊന്നും നടക്കില്ല. കുഞ്ഞുങ്ങളെ പരമാവധി കാറിന്റെ മുന്‍വശങ്ങളില്‍...
മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിലേക്ക്.
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്. ബുധനാഴ്ച വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ ഷാള്‍ അണിയിച്ച ശേഷം ബൊക്കെയും താമരപ്പൂവും നല്‍കി. തുടര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു. പൊലീസില്‍ സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി വിപ്ലവകരമായ തീരുമാനങ്ങൾ എടുത്ത ധീര വനിതയാണ് ശ്രീലേഘയെന്ന് കെ. സുരേന്ദ്രൻ. ശക്തി ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് ഒരു ധീരവനിതയ്ക്ക് അംഗത്വം കൊടുക്കാന്‍ കഴിഞ്ഞത്...
മുന്‍ഗണനാ റേഷന്‍കാർഡുകാർക്കുള്ളമസ്റ്ററിംഗ് 25വരെ നീട്ടി: ജി.ആർ.അനില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് ഒക്ടോബർ 25വരെ നീട്ടിയെന്ന് മന്ത്രി ജി ആർ അനിൽ. മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ധാരാളം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ വിജയൻ എംഎൽഎ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഒക്ടോബർ 8 വരെ 79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷന്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. മുന്‍ഗണാകാർഡിലെ 20ശതമാനത്തോളം അംഗങ്ങള്‍ക്ക്...
കേരളത്തിൽ 8 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്‌ടോബർ 14 വരെ കേരളത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ ഉരുൾപൊട്ടൽ,ഉരുൾപൊട്ടൽ, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ഐഎംഡി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകട...
നടൻ ടി.പി. മാധവൻ അന്തരിച്ചു
കൊല്ലം: പ്രശസ്ത മലയാള നടൻ ടി.പി. മാധവൻ ബുധനാഴ്ച അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരുന്നു. അമ്മയുടെ അദ്യ ജനറൽ സെക്രട്ടറിയും മലയാള സിനിമയിലെ സ്വഭാവ നടനുമായിരുന്നു ടി.പി. മാധവൻ. വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് പേരുകേട്ട അദ്ദേഹം സ്‌ക്രീനിലെ പ്രിയപ്പെട്ട സാന്നിധ്യമായും വ്യവസായത്തിൻ്റെ അവിഭാജ്യ ഘടകമായിരുന്നു. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സ്ഥാപകാംഗമായ ടിപി മാധവൻ, സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്നു. 600ലേറെ...









