തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കാലാവസ്ഥ വകുപ്പ് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരം, തെക്കൻ ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ, കന്യാകുമാരി പ്രദേശം...
FlashNews:
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്
ഇന്ന് നടക്കുന്ന യോഗത്തിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും
ബാന്ദ്രയിൽ തിക്കിലും തിരക്കിലും 9 പേര്‍ക്ക് പരിക്ക്
മുംബൈ: ദീപാവലിയോട് അനുബന്ധിച്ച് ബാന്ദ്ര ടെര്‍മിനല്‍ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന തീവണ്ടിയില്‍ യാത്രക്കാര്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് തിക്കും തിരക്കുമുണ്ടായത്. ബാന്ദ്രയില്‍ നിന്ന് ഗോരഖ്പൂരിലേക്കുള്ള ട്രെയിനില്‍ കയറാനെത്തിയ യാത്രക്കാരാണ് തിക്കിലും തിരക്കിലുംപെട്ടത്. ട്രെയിന്‍ സമയം വൈകിയതോടെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ കയറാന്‍ യാത്രക്കാര്‍ തിക്കും തിരക്കുമുണ്ടാക്കുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പ്ലാറ്റ്‌ഫോമില്‍ 50ഓളം...
ഇരിങ്ങാലക്കുടയില്‍ നവംബര്‍ ഒന്നു മുതല്‍ ഗതാഗത നിയന്ത്രണം
ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് ജംഗ്ഷന്‍ മാപ്രാണം ഭാഗത്തെ പ്രവൃത്തിക്ക് ഉടന്‍ അനുമതി നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഈ ഭാഗത്ത് പ്രവൃത്തി നടത്തുമ്പോള്‍ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചന്തക്കുന്ന് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ബസ് സ്റ്റാന്‍ഡ് വഴി സിവില്‍ സ്റ്റേഷന്‍ റോഡില്‍ പ്രവേശിച്ച് മാപ്രാണത്ത് എത്തി യാത്ര തുടരാവുന്നതാണെന്ന് യോഗം നിര്‍ദ്ദേശിച്ചു. ഈ പ്രവൃത്തി നവംബര്‍ 1 ന് ആരംഭിച്ച് 90 ദിവസം കൊണ്ട് പൂര്‍ത്തിയക്കാമെന്ന് കരാറുകാരന്‍ അറിയിച്ചു.ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍...
മുരളീധരന്‍ തനിക്കെതിരെ നില്‍ക്കില്ല: കത്ത് വച്ച് തന്നെ ആക്രമിക്കുന്നു
പാലക്കാട്: കെ മുരളീധരന്‍ തനിക്കെതിരെ നില്‍ക്കില്ലെന്ന ആത്മവിശ്വാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് മത്സരിക്കാന്‍ ഉചിതനായ സ്ഥാനാര്‍ത്ഥിയെന്ന ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവിട്ടത് ബോധപൂര്‍വമാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. യുഡിഎഫില്‍ തര്‍ക്കം മുറുകുമെന്ന പ്രതീതിയുണ്ടാക്കാന്‍ മാധ്യമങ്ങള്‍ കത്തിനെ ഉപയോഗിക്കുകയാണ്.മുരളീധരനുമായി നിരന്തരം സംസാരിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ വരും ദിവസങ്ങളില്‍ പാലക്കാട്ടെത്തും. പ്രധാനപ്പെട്ട പരിപാടികള്‍ ഒന്നും മണ്ഡലത്തില്‍ ആരംഭിച്ചിട്ടില്ലെന്നും രാഹുല്‍.നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് ഡിസിസി നിര്‍ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെയായിരുന്നു. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം...
‘പിണറായിക്കുള്ള ഷോക്ക് ട്രീറ്റ്മെന്റ് ആവും ചേലക്കരയിലെ യുഡിഎഫ് വിജയം’
ചേലക്കര: പിണറായിക്കുമേൽ ചോദ്യം ചെയ്യാൻ ഒരു നേതാവും ഇല്ല എന്നുള്ള പിണറായി വിജയൻറെ പിണറായിസത്തിനുള്ള ഷോക്ക് ട്രീറ്റ്മെൻറ് ആയിരിക്കും ചേലക്കരയിലെ യുഡിഎഫിന്റെ വിജയം. ചേലക്കര യിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാത്യു കുഴൽ നാടൻ എംഎൽഎ. മാധ്യമങ്ങളെ അധിക്ഷേപിച്ച സിപിഎം നിലപാടിനെ പാർട്ടിയോ പിണറായി വിജയനോ തള്ളിപ്പറഞ്ഞിട്ടില്ല. അതിനർത്ഥം സിപിഎം നിലപാടാണ് മാധ്യമങ്ങളെ അധിക്ഷേപിച്ചതിന് പിന്നിൽ ഉള്ളത്. സിപിഎമ്മിന്റെ മാധ്യമങ്ങളെ അധിക്ഷേപിച്ചതിനെതിരെ സാംസ്കാരിക നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പിണറായി വിജയൻ...
പ്രശാന്തിന് സസ്പെൻഷൻ
കണ്ണൂര്‍: എഡിഎമ്മിനെതിരെ ആരോപണം ഉയർത്തിയ പരിയാരം മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരൻ പ്രശാന്തിന് സസ്പെൻഷൻ. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനാണ്. സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി.സര്‍വീസിലിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷിച്ചത് ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവുമാണ്. കൂടാതെ കാര്യസാധ്യത്തിനായി കൈക്കൂലി നല്‍കിയെന്ന് പറയുന്നത് ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളിലും ശക്തമായ നടപടിക്ക് അന്വേഷണസംഘം ശുപാര്‍ശ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഗുരുതരമായ ചട്ടലംഘനം കണ്ടെത്തി.
ദിവ്യക്കെതിരെ പാർട്ടി നടപടി ഇല്ല
തൃശൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസ് എടത്ത കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ ഉടന്‍ സംഘടനാ നടപടി വേണ്ടെന്ന് സിപിഎം. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരാനിരിക്കുന്നതേയുള്ളു. നിയമനടപടികളുമായി മുന്നോട്ടു പോകട്ടെ. വിധി വന്ന ശേഷം ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് ഇന്നു തൃശൂരില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. വിവാദം ഉയര്‍ന്ന ഉടനെ തന്നെ ദിവ്യയെ ജില്ലാ...
കൃഷ്ണദാസിന്റെ അധിക്ഷേപ പരാമർശം:പ്രതികരണവുമായി സിപിഎം നേതാക്കൾ
പാലക്കാട്: സി.പി.എം. നേതാവ് എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും, സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലനും പി.പി.കെ. ശ്രീമതിയും . ‘സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ല വിമർശനത്തിന് അടിസ്ഥാനമെന്ന്’ എം.വി. ഗോവിന്ദൻ വ്യക്തമാക്കി. നല്ല വിമർശനങ്ങൾക്ക് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എത്ര ശക്തമായ വിമർശനവും സുന്ദരമായ ഭാഷ ഉപയോഗിച്ച് നടത്താൻ സാധിക്കുമെന്നും. മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഭാഷയിൽ തന്നെയാണ് മാധ്യമങ്ങൾക്ക് വിമർശനമുണ്ടായത്. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികൾക്ക് നിങ്ങൾക്ക്...
ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ദാന ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നാളെ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ്...









