തിരൂർ: വെറ്റില ഉത്പാദക കമ്പനിയുടെ വാർഷിക ജനറൽ ബോഡിയോഗം കായിക വകഫ് റെയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. കമ്പനിയുടെ മച്ചിങ്ങ പാറയിലുള്ള ഓഫീസ് കെട്ടിടത്തിലാണ് വാർഷിക പൊതുയോഗം നടന്നത്. ചടങ്ങിൽ കമ്പനി ചെയർമാൻ മുത്താണിക്കട്ട് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഈ വർഷം കമ്പനി ഡൽഹിയിലേക്കും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും തിരൂരിൽ നിന്നും റെയിൽവേ മാർഗ്ഗം വെറ്റില കയറ്റി അയക്കാൻ തുടങ്ങി. നബാർഡ്ന്റെ സഹായത്താൽ വെറ്റില നുള്ളാനുള്ള തൊഴിലാളികളുടെ ലേബർ ബാങ്ക് ആരംഭിച്ചു. കമ്പനിക്ക്...
FlashNews:
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു
ലോകകപ്പ് ആവേശത്തിൽ എം ഇ എസ് സെൻട്രൽ സ്കൂൾ
അധ്യാപകർ നൈപുണ്യ വികസനത്തിന്എ ഐ. ടൂളുകൾ ഉപയോഗിക്കണം
പൂരം കലക്കിയവർ അന്വേഷിച്ചാൽ സത്യം തെളിയില്ല
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കുറ്റം ചെയ്തയാള്‍ തന്നെയല്ലേ റിപ്പോര്‍ട്ട് തയ്യാറാക്കി കൊടുത്തതെന്ന് മുരളീധരന്‍ ചോദിച്ചു. തിരുവമ്പാടി കൃഷ്ണനും പാറേമക്കാവ് ഭഗവതിയും കൂടെയാണ് പൂരം കലക്കിയതെന്ന് എഴുതാഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും അദ്ദേഹം പരിഹസിച്ചു. സ്വന്തം മുന്നണിക്ക് ലഭിക്കേണ്ട വോട്ടുകള്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടിമറിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തവണത്തെ തലശേരി സ്ഥാനാര്‍ത്ഥിയാണ് പി...
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റം
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങളോ ദൃശ്യങ്ങളോ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. ദൃശ്യങ്ങൾ കാണുന്ന വ്യക്തിക്ക് മറ്റു ലാഭ ലക്ഷ്യങ്ങളുണ്ടെങ്കിൽ പോക്സോ നിയമപ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി. കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നത് മാത്രമേ കുറ്റകരമായുള്ളൂ എന്നായിരുന്നു മദ്രാസ്...
അഴിക്കോടൻ ദിനം : തൃശൂരിൽ ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം.
തൃശൂർ:അഴീക്കോടൻ ദിനത്തോടനുബന്ധിച്ച് 23.09.2024 തിയ്യതി ഉച്ചതിരിഞ്ഞ് 02.00 മണി മുതൽ തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല. പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പുളിക്കൻ മാർക്കറ്റ് സെന്ഴററില്ഴ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിഷൻ ആശുപത്രി മുൻവശം, ഫാത്തിമ നഗർ ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്,...
തൃശൂർപൂരം കലക്കിയത് കമ്മീഷണർ
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ചയുണ്ടായതായി എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്’ ഐജിക്കും ഡിഐജിക്കുമെതിരെ പരാമർശമില്ല. ഐജി സേതുരാമന്‍, ഡിഐജി അജിത ബീഗം എന്നിവരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. തൃശൂര്‍ പൂരം അലങ്കോലമാകുന്ന സമയം ഐജിയും ഡിഐജിയും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ എന്തുചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. വീഴ്ചയുടെ ഉത്തരവാദി കമ്മീഷണര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷണര്‍ അങ്കിത്ത് അശോകനെതിരെ സ്വീകരിച്ച നടപടിയെ റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്ന നിലപാടാണ് എഡിജിപി സ്വീകരിച്ചിരിക്കുന്നത്. ഇന്നലെയാണ് തൃശൂര്‍...
കേരളം ബുള്ളറ്റ് ട്രെയ്ൻ നിർമ്മിക്കും
പാലക്കാട് : പൊതുമേഖലാ സ്ഥാപനം ബെമൽ (ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്) ബുള്ളറ്റ് ട്രെയിൻ നിർമിക്കുന്നു. മുംബൈ–-അഹമ്മദാബാദ് ഹൈസ്‌പീഡ് പാതയ്‌ക്കുവേണ്ടി രണ്ട് ബുള്ളറ്റ് ട്രെയിനാണ് ബെമൽ നിർമിക്കുക. വന്ദേഭാരത് ട്രെയിനിന് സ്ലീപ്പർ കോച്ചുണ്ടാക്കി നൽകിയശേഷമാണ് പുതിയ ദൗത്യം ഏറ്റെടുത്തത്. വിദേശ രാജ്യങ്ങളിൽനിന്ന് ബുള്ളറ്റ് ട്രെയിൻ വൻവില നൽകി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസർക്കാർ ആദ്യം ആലോചിച്ചത്. ബെമൽ ബുള്ളറ്റ് ട്രെയിൻ നിർമിക്കാനുള്ള ടെൻഡറിൽ പങ്കെടുത്തു. വിദേശകമ്പനികൾ അമിതവില ആവശ്യപ്പെട്ടതും വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ പകുതിവിലയ്‌ക്ക് മികച്ച നിലവാരത്തിൽ നിർമിച്ചുനൽകിയതും...
പിണറായി പോലിസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു
എസ്ഡിപിഐ ജനജാഗ്രത കാംപയിന്‍ സെപ്തം: 25 മുതല്‍ ഒക്ടോബര്‍ 25 വരെ: മൂവാറ്റുപുഴ അഷ്റഫ് മൗലവി മലപ്പുറം: പിണറായി പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു* എന്ന തലക്കെട്ടില്‍ സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 25 വരെ സംസ്ഥാനത്ത് ജനജാഗ്രത കാംപയിന്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. അധോലോകത്തെ പോലും വെല്ലുന്ന തരത്തില്‍ സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, ബലാല്‍സംഗം, തൃശൂര്‍ പൂരം സംഘര്‍ഷ ഭരിതമാക്കല്‍, മരം മുറിച്ചു കടത്തല്‍ തുടങ്ങി അവിശ്വസനീയമായ അക്രമപ്രവര്‍ത്തനങ്ങളാണ് ഉന്നത...
കേരളത്തിൽ നശീകരണ മാധ്യമ പ്രവർത്തനം
തിരുവനന്തപുരം:കേരളത്തിൽ നടക്കുന്നത് നശീകരണ മാധ്യമപ്രവർത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ നിർമാണ ശാലകളായി മാധ്യമങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ മെമ്മോറാണ്ടത്തിനെതിരെ വ്യാജ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വാർത്തകൾക്ക് മുന്നിൽ കേരളം അവഹേളിക്കപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ കൊടുത്തതിന് പിന്നാലെ കേരളം അനർഹമായ സഹായം തട്ടാൻ ശ്രമിക്കുന്നു എന്ന വ്യാജ കഥ ഉണ്ടായി. ഈ വാർത്തകളെല്ലാം പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തു. ഏതുവിധേനയും സംസ്ഥാന...
പകൽ സമയത്തും വന്യമൃഗങ്ങൾ : ഫോറസ്റ്റ് വകുപ്പിന് നിസംഗത
പകൽ സമയത്തും വന്യമൃഗങ്ങൾ : ഫോറസ്റ്റ് വകുപ്പിന് നിസംഗ രവിമേലൂർ കാലടിപ്ലാൻ്റേഷൻ : പകൽ സമയങ്ങളിൽ പോലും റോഡിലും പി സി കെ എസ്റ്റേറ്റ് ഏരിയായിലും ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന തിനു പകരം എസ്റ്റേറ്റിലെ ക്വോർട്ടേഷ്സുകളിൽ താമസിക്കുന്ന തൊഴിലാളികളുടെ സ്വതന്ത്ര ജീവിതത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ചില തീരുമാനങ്ങൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരും പി സി കെ മാനേജ്മെൻ്റും ഏകപക്ഷീയമായി കൈക്കൊണ്ടതിൽ കാലടി പ്ലാൻ്റേഷൻ തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി യുടെ...
സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് വഞ്ചിച്ചു: കൺസ്യൂമർ കോടതി പിഴ വിധിച്ചു
തൃശൂർ:കുറി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ നിധീന.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. നിധീന 150000 രൂപ സലയുള്ള കുറി വിളിച്ച് 60000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിൻ്റെ പലിശ കൊണ്ട് കുറി വെച്ചുപോകുമെന്നാണ് എതിർകക്ഷി സ്ഥാപനം അറിയിച്ചിരുന്നത്. കുറിയുടെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകുകയുണ്ടായിട്ടില്ലാത്തതാകുന്നു....









