ഇരിട്ടി: ജനവാസ കേന്ദ്രങ്ങളിലിറക്കുന്ന വന്യജീവികളെ പ്രതിരോധിക്കുന്നതിന് പകരം ജനങ്ങളെ വിധിക്കു വിടാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയം അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മലയോര സമര പ്രചരണ ജാഥയ്ക്ക് ഇരിട്ടി കീഴ്പള്ളിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത മാർഗങ്ങളിലൂടെയും ശാസ്ത്രിയ സംവിധാനങ്ങളിലൂടെയും വന്യജീവികളെ പ്രതിരോധിക്കണം. നാലു കൊല്ലമായി വന്യജീവി അക്രമത്തിനിരയാകുന്നവർക്ക് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. വന്യജീവി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താൻ കേന്ദ്രം തയ്യാറാകണം. ഇതിനായി സംസ്ഥാനത്തെ മുഴുവൻ യു ഡി എഫ്‌എം പി മാരും കേന്ദ്രത്തില്‍ ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
എഐസിസി വർക്കിംങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ ആദിവാസി സ്ത്രിയെ പുലി കടിച്ചു കൊലപ്പെടുത്തിയപ്പോള്‍ അവിടെ സന്ദർശം നടത്താതെ കോഴിക്കോട് ബീച്ചില്‍ പാട്ട്പാടി ആനന്ദം നൃത്തമാടിയ വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ സംസ്ഥാനത്തിന് ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. മലയോരങ്ങളില്‍ മനുഷ്യൻ്റെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്.

Leave a Reply