കേരളത്തിൽ മദ്രസകൾ ഇല്ലെന്ന വാദം കള്ളം:  ദേശീയ ബാലാവകാശ കമ്മീഷൻ

കേരളത്തിൽ മദ്രസകൾ ഇല്ലെന്ന വാദം കള്ളം:  ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി: കേരളത്തിൽ മദ്രസകൾ ഇല്ലെന്നും ധനസഹായം നൽകുന്നില്ലെന്നുമുള്ള സർക്കാരിന്റെ വാദം കള്ളമാണെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ പ്രതികരിച്ചു.

കേരള സർക്കാർ മദ്രസ ക്ഷേമ നിധിയിലേക്ക് പണം നൽകുന്നുണ്ടെന്നും അദ്ദേഹം. 23000ലധികം മദ്രസ അധ്യാപകർ കേരളത്തിൽ ഉണ്ട്.

കേരള സർക്കാരിന്റെ നയം മുസ്ലിം വിഭാഗത്തെ പ്രീതിപ്പെടുത്താനാണെന്നും രാഷ്ട്രീയ പാർട്ടികളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മദ്രസകൾ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിലാണ് തിരുമാനത്തിലെത്തിയത്.

മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉടൻ തന്നെ സ്‌കൂളുകളിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശ കമ്മീഷന്റെ പുതിയ നിർദ്ദേശത്തിനെതിരെ നിരവധി രാഷ്ട്രീയ പാർട്ടികളാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നീക്കം വർഗീയപരവും വിവേചനപരവുമാണെന്നും നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് പ്രതികരിച്ചു. മദ്രസ സംവിധാനത്തെ തകർക്കണമെന്നത് സംഘപരിവാർ അജണ്ടയാണെന്നും കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദ്ദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ഐഎൻഎൽ പ്രസ്താവനയിറക്കി. മദ്രസകൾക്കുള്ള ധനസഹായം നിർത്തലാക്കണമെന്ന നിർദ്ദേശത്തിനെ സമസ്തയും വിമർശിച്ചു.

Leave a Reply

Your email address will not be published.