ദറസില്‍ ക്രൂരപീഡനം: ഗുഹ്യഭാഗത്ത് മുളക് പൊടി വിതറി

ദറസില്‍ ക്രൂരപീഡനം: ഗുഹ്യഭാഗത്ത് മുളക് പൊടി വിതറി

തിരുവനന്തപുരം: ദറസില്‍ മതപഠനത്തിനെത്തിയ യുവാവിന് നേരെ ക്രൂര പീഡനം. വിഴിഞ്ഞം സ്വദേശി അജ്മല്‍ ഖാന്‍ (23) ആണ് മര്‍ദ്ദനത്തിന് ഇരയായത്. ദറസില്‍വെച്ച് താനൂര്‍ സ്വദേശിയായ ഉസ്താദ് ഉമൈര്‍ അഷ്‌റഫി(26)യാണ് മര്‍ദ്ദിച്ചത്. കൂത്തുപറമ്പിലെ കിനാവയ്ക്കല്‍ ഇശാത്തുല്‍ ഉലൂം ദറസില്‍വെച്ചാണ് സംഭവം. ഉസ്ദാത് പഠിപ്പിക്കുന്നത് മോശമാണെന്നും വെറുതെ തല്ലുന്നുവെന്നും പുറത്തുള്ള ആളുകളുമായി പങ്കുവെച്ചതാണ് ആക്രമണത്തിന് കാരണമെന്ന് അജ്മല്‍ ഖാന്‍ പറഞ്ഞു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ അജ്മല്‍ ഖാന്‍ വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നീണ്ട നാലുമാസം പീഡന കാലമാണെന്നാണ് അജ്മല്‍ ഖാന്‍ പറയുന്നത്. തുടര്‍ന്ന് നിരന്തമായ പീഡനം അജ്മല്‍ ഖാന്‍ നേരിട്ടിരുന്നു. അജ്മല്‍ ഖാന്റെ പുറം ഭാഗത്ത് ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി തുടയിലും പുറം ഭാഗത്തും പൊള്ളിക്കുകയും ചെയ്തു. ഗുഹ്യഭാഗങ്ങളടക്കം മുളക് പൊടി പുരട്ടി വേദനിപ്പിക്കുന്ന തരത്തിലുള്ള സമീപന രീതിയായിരുന്നു ഉസ്താദ് സ്വീകരിച്ചിരുന്നത്. മുറിക്കുള്ളില്‍ അടച്ചിട്ടായിരുന്നു പീഡനം. ദറസില്‍ നിന്ന് ഓടി രക്ഷപ്പെട്ട അജ്മല്‍ ഖാന്‍ അടുത്തുള്ള മുജാഹിദ് പള്ളിയില്‍ അഭയം തേടുകയായിരുന്നു. പള്ളിയിലുള്ളവരാണ് വിവരം പങ്കുവെച്ചത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുമെന്നാണ് ലഭിക്കുന്ന സൂചന.

Leave a Reply

Your email address will not be published.