മുരിങ്ങൂരിൽ മരണ കെണിയൊരുക്കി പ്രൈവറ്റ് ബസ്സുകൾ

രവിമേലൂർ

ചാലക്കുടി, അടിച്ചിലിയിൽ നിന്നും യാത്ര തുടങ്ങി പുലാനി , മേലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിൽ നിറുത്തി ആളെ ഇറക്കുകയും, കയററുകയുമാണ് സാധാരാണ നടക്കുന്നത് ഇതിനെല്ലാം കൃത്യമായി സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളതുമാണ് എങ്കിൽ ഇപ്പോൾ നടക്കുന്നത് മുരിങ്ങൂരിൽ സ്റ്റോപ്പിൽ ആളെ ഇറക്കാതെ, സിഗ്നൽ വീഴാറായി എന്നു കണ്ടാൽ ബസ്സ് നിറുത്താതെ മറുവശത്തേയ്ക്ക് കടത്തി നീറു ത്തുകയാണ് പല ബസ്സുകളും ചെയ്ത് പോരുന്നത്, പാവം യാത്രക്കാർ മുരിങ്ങൂർ സ്റ്റോപ്പിൽ ഇറങ്ങുന്നത് തന്നെ കൊരട്ടി. അങ്കമാലി, ആലുവ എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന ബസ്സു യാത്രയ്ക്കു വേണ്ടിയാണ്, എങ്കിൽ മറുവശത്ത് കടത്തി നിറുത്തുമ്പോൾ പാവപ്പെട്ട കുട്ടികളും, സ്ത്രീകളും മറുവശത്ത് നിന്ന് ഇപ്പുറത്തേയ്ക്ക് ഹൈവേ മുറിച്ചു കടക്കണം, ഈ സമയം അപകടം പതിയിരിക്കുകയാണ്, മരണത്തെ മാടി വിളിക്കുന്ന ഈ സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നു് വേണ്ടപ്പെട്ട വകുപ്പു ഉദ്യോഗസ്ഥരോട് ,യാത്രക്കാരും, പ്രദേശവാസികളും, ഒന്നടങ്കം അഭ്യർഥിക്കുകയാണ്!താൽക്കാലിക ലാഭത്തിനു വേണ്ടി സിഗ്നൽ ജംഗ്ഷനിലെ മരണസംഖ്യ കൂടുന്നത് ഒഴിവാക്കുക!

Leave a Reply

Your email address will not be published.