തെരഞ്ഞെടുപ്പ് തോൽവിയിൽ തൃശൂര്‍ കോണ്‍ഗ്രസിലെ പോസ്റ്റര്‍ പ്രതിഷേധം വീണ്ടും. മുന്‍ എംപി ടി എന്‍ പ്രതാപനെതിരെ ഡിസിസി ഓഫീസന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ‘പ്രതാപന് കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ആര്‍എസ്എസ് സംഘപരിവാര്‍ ഏജന്റാണ് ടി എന്‍ പ്രതാപന്’ തുടങ്ങിയ കാര്യങ്ങളും പോസ്റ്ററിലൂടെ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ടി എൻ പ്രതാപൻ ഗൾഫ് ടൂർ നടത്തി ബിനാമി കച്ചവടങ്ങൾ നടത്തിയെന്നാണ് ആരോപണം. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ പ്രതാപനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് തോല്‍വില്‍ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന് സിറ്റിംഗ് ഇന്ന് നടക്കാ
നിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പരസ്യപ്രതികരണങ്ങള്‍ നടത്തുന്നതിനും ഡിസിസി മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതും ഡിസിസിയുടെ താല്‍ക്കാലിക അധ്യക്ഷനായി വി ശ്രീകണ്ഠന് എം പി ചുമതലയേറ്റതിന് പിന്നാലെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഇത് തള്ളിയാണ് ഡിസിസി മതിലിൽ തന്നെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കെ മുരളീധരന്റെ തോൽവിയിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ടിഎൻ പ്രതാപൻ, അനിൽ അക്കര, യു.ഡി.എഫ് ചെയർമാൻ എംപി വിൻസെന്റ് എന്നിവർക്കെതിരെ ആയിരുന്നു ആരോപണങ്ങൾ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന് കെപിസിസി, എഐസിസിയും പ്രാഥമിക വിലയിരുത്തലിൽ തന്നെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ജോസ് വള്ളൂരിനോടും എംപി വിൻസെന്റിനോടും നിർബന്ധമായി രാജി വെക്കാൻ നിർദേശവും നൽകി. ഇരുവരുടെയും രാജി അംഗീകരിച്ചതിന് പിന്നാലെയാണ് വികെ ശ്രീകണ്ഠന് താത്കാലിക അധ്യക്ഷ ചുമതല നൽകിയത്. ജോസ് വള്ളൂരും എംപി വിൻസെന്റും രാജി വെച്ച് ബലിയാടുകൾ ആയപ്പോൾ ഗുരുതര ആരോപണങ്ങൾ ഉയർന്ന ടിഎൻ പ്രതാപനും അനിൽ അക്കരയും ഇടയിൽ രക്ഷപ്പെട്ടുവെന്നാണ് വിമർശനം. കോൺഗ്രസിനെ തകർത്തത് ഇരുവരുമാണെന്ന് പ്രവർത്തകർ തുറന്നടിക്കുന്നു. ശ്രീകണ്ഠൻ ചുമതലയേറ്റതിനു ശേഷം യോഗത്തിലും പിന്നീട് മാധ്യമങ്ങളെ കാണുമ്പോഴും ആരോപണ വിധേയരെ അടുത്ത് ചേർത്ത് ഇരുത്തിയത് മുരളീധര വിഭാഗം നേതാക്കളെയും പ്രവർത്തകരെയും പ്രകോപിപ്പിച്ചിരുന്നു. ഇപ്പോഴത്തെ പോസ്റ്ററിന് പിന്നിലും ഇത് തന്നെയാണ് കാരണമെന്നാണ് സൂചന.
FlashNews:
ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വിട്ടുകിട്ടാൻ നടപടികൾ ആരംഭിച്ചു
ചേലേമ്പ്രയിൽ വിദ്യാർഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെഡിക്കൽ സംഘം
തൃശൂരിലെ ബസ് സമരം മാറ്റി
എകെജി സെൻ്റർ ആക്രമണം: സുധാകരൻ്റെ അനുയായി അറസ്റ്റിൽ
നീറ്റ് പി ജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും
പ്ലസ്വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നു മുതൽ
സെൽഫ് ഗോൾ, ബെൽജിയം പുറത്തേക്ക്; ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ
എംഡി എം എ യുമായി യുവാവ് എക്സൈസ് പിടിയിൽ
മദ്യ വില്പനയ്ക്കിടെ തമിഴ്നാട് സ്വദേശി എക്സൈസ് പിടിയിൽ
ഹജജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി
കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്
സാകല്യം പദ്ധതി; അപേക്ഷ ക്ഷണിച്ചു
യോഗ പരിശീലകരെ ആവശ്യമുണ്ട്
ഇ-മസ്റ്ററിങ് ചെയ്യണം
ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്സ്; അപേക്ഷ ക്ഷണിച്ചു
യങ് പ്രൊഫഷണല്‍ നിയമനം
കോഴി കച്ചവടത്തിൻ്റെ മറവിൽ നിരോധിത പുകയില കച്ചവടം
അവസാന ഘട്ട സ്ക്രൂട്ടിണി റീകൺസിലേഷൻ യോഗം ചേര്‍ന്നു
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു.
![image_downloader_1718688734698.jpg തൃശൂർ തോൽവി: പ്രതാപനെതിരെ നീക്കം](https://meddlingmedia.com/wp-content/uploads/2024/06/image_downloader_1718688734698.jpg.png)
Leave a Reply