കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഇരുപതോളം പേർ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പത്തുപേർ ഓമശേരി ശാന്തി ആശുപത്രിയിലും ചികിത്സയിലാണ്. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (63), കണ്ടപ്പൻചാൽ സ്വദേശി മകല (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവമ്പാടി – പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന ബസ് കലുങ്കിലിടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബസിന്റെ മുൻഭാഗത്തിരുന്നവർക്കാണ് പരുക്കേറ്റത്. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്....
FlashNews:
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകും
ജമ്മു കശ്മീർ: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാഷണൽ കോൺഫറൻസും കോൺഗ്രസ് സഖ്യവും കേന്ദ്രഭരണപ്രദേശത്ത് മികച്ച ലീഡ് നേടി, ഭൂരിപക്ഷം മറികടന്നു.ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്‌ദുല്ല പ്രഖ്യാപിച്ചു.എൻസിയുടെ കൈപിടിച്ച് ഇന്ത്യ സഖ്യം വ്യക്തമായ ലീഡാണ് കശ്മീരിൽ നേടിയത്. നാഷണൽ കോൺഫറൻസ് 40 സീറ്റിലും ബിജെപി 29 സീറ്റിലും മുന്നിലാണ്. കോൺഗ്രസ് 6 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻസിയുടെ ഒമർ അബ്ദുല്ല മത്സരിച്ച രണ്ടിടങ്ങളിലും ആർട്ടിക്കിൾ 370 റദ്ദാക്കിയ 2019ന്...
പി. വിജയൻ ഇനി മുതൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവി
തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എഡിജിപി പി. വിജയനെ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി നിയമിച്ചു. ഇന്റലിജൻസ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി വിജയനെ നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സർക്കാർ ഇന്ന് ഉത്തരവിറങ്ങി. എ. അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. എലത്തൂര്‍ ട്രെയിനിലെ തീവയ്പ് കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പി വിജയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാൽ, എംആര്‍ അജിത് കുമാറിന്‍റെ കണ്ടെത്തൽ...
ഹരിയാനയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; ഹാട്രിക് വിജയവുമായി ബിജെപി അധികാരത്തിലേക്ക്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിൽ ട്വിസ്റ്റുകളുടെ തേരോട്ടം. എക്സിറ് പോൾ ഫലത്തെ തിരുത്തി ബിജെപിക്ക് ഹാട്രിക്ക് വിജയം. ആദ്യ 2 മണിക്കൂറിൽ കോൺഗ്രസിന്റെ കുതിച്ചു കയറ്റം വിജയത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിചെങ്കിലും അവസാന ലാപ്പിൽ ബിജെപി വൻ മുന്നേറ്റം നടത്തി. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ബിജെപി അധികാരം നേടുന്നത്. 90 അംഗ നിയമസഭയില്‍ 50 ലേറെ സീറ്റുമായിട്ടാണ് ബിജെപി ഹാട്രിക് നേട്ടത്തിലേക്കെത്തുന്നത്. കോണ്‍ഗ്രസിന് 36 സീറ്റിലാണ് ലീഡ്. വോട്ടെണ്ണലിന്റെ ആദ്യ 2 മണിക്കൂറിൽ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന...
പതിമൂന്നുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും; പ്രതി കോടതിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു
വിവരം മറച്ചു വെച്ച ഡോക്ടര്‍ രണ്ടാം പ്രതി മലപ്പുറം: അരീക്കോടുകാരിയായ 13കാരി ഗര്‍ഭിണിയായെന്ന കേസില്‍ പ്രതിയായ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം അരീക്കോടിനടുത്ത 24 കാരനെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. വിധി വന്ന ശേഷം പ്രതി കോടതിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. 2019 നവംബറിലാണ് കേസിന്നാസ്പദമായ സംഭവം. അന്ന് 19 വയസ്സു പ്രായമുള്ള മൂത്ത സഹോദരനായ പ്രതി ബാലികയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു....
മലപ്പുറം പരാമർശം: ചീഫ്സെക്രട്ടറിയും പോലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മലപ്പുറം പരാമർശം വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഇന്ന് രാജ്ഭവനിലെത്തണമെന്ന ഗവർണറുടെ നിർദേശത്തെ തള്ളി സർക്കാർ. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല എന്ന് അറിയിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. സർക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ചുവരുത്തിയത് ഭരണഘടനാപരമായ തെറ്റാണെന്നും ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്നും ഉന്നയിച്ച് കൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചത്. മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ‘ദ ഹിന്ദു’ പത്രത്തില്‍...
മലപ്പുറം വിവാദ പരാമർശം: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം വിവാദ പരാമർശത്തിൽ ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ വൈകീട്ട് നാലിന് ഇരുവരോടും രാജ് ഭവനില്‍ നേരിട്ടെത്തി വിശദീകരിക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം. മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുടെ പണം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടേതായി പുറത്തുവന്ന പരാമര്‍ശം. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ഡിജിപിക്കൊപ്പം രാജ്ഭവനില്‍...
ലഹരിക്കേസ് : താരങ്ങളെ ഹോട്ടലിൽ എത്തിച്ചെന്ന് കരുതുന്ന ആൾ പിടിയിൽ
കൊച്ചി: പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലില്‍ എത്തിചെന്ന് കരുതുന്ന ആൾ പൊലീസ് കസ്റ്റഡിയില്‍. എളമക്കര സ്വദേശി ബിനു ജോസഫാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. എന്നാൽ കേസിലെ മുഖ്യപ്രതി എന്നു കരുതുന്ന ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശുമായി സിനിമാ താരങ്ങൾക്കും ബന്ധമുണ്ടെന്നു ഇന്നു കണ്ടെത്തിയിരുന്നു....
ലഹരിക്കേസ്: ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിനെ കാണാനെത്തിയിരുന്നു
കൊച്ചി: മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശുമായി സിനിമാ താരങ്ങൾക്കും ബന്ധം. നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ എത്തിയിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവർക്ക് പുറമേ 20 ഓളം പേർ ഫ്ലാറ്റിലെത്തിയതായും ഇവിടെ വച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും പൊലീസ്. കേസില്‍ ഒന്നാം പ്രതി ഷിയാസിനും ഓം പ്രകാശിനും കോടതി ജാമ്യം അനുവദിച്ചു....








