Author: Staff correspondent (Shaiju TP)

Post
തിരുവനന്തപുരത്ത് ഇന്നും കുടിവെള്ളം മുടങ്ങും

തിരുവനന്തപുരത്ത് ഇന്നും കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും. ഇന്ന് രാത്രി എട്ട് മണി മുതൽ നാളെ പുലർച്ചെ നാല് വരെയാണ് അറ്റകുറ്റപ്പണികൾക്കായി ജല വിതരണം നിർത്തിവയ്ക്കുന്നത്. അരുവിക്കരയിൽ നിന്നും തിരുവനന്തപുരം ന​ഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്. പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പള്ളി, ഭഗത്‌സിംഗ്‌ നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരുവിയോട്, ചെഞ്ചേരി,...

Article
മലപ്പുറം വിവാദ പരാമർശം: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവർണർ

മലപ്പുറം വിവാദ പരാമർശം: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവർണർ

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മലപ്പുറം വിവാദ പരാമർശത്തിൽ ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ വൈകീട്ട് നാലിന് ഇരുവരോടും രാജ് ഭവനില്‍ നേരിട്ടെത്തി വിശദീകരിക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം. മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുടെ പണം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടേതായി പുറത്തുവന്ന പരാമര്‍ശം. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ഡിജിപിക്കൊപ്പം രാജ്ഭവനില്‍...

Post
മുംബൈ മെട്രോ-3 പൊതുജനങ്ങൾക്കായി തുറന്നു നൽകി

മുംബൈ മെട്രോ-3 പൊതുജനങ്ങൾക്കായി തുറന്നു നൽകി

മുംബൈ:  നഗരത്തിലെ ആദ്യത്തെ ഭൂഗർഭ മെട്രോ സർവീസായ മുംബൈ മെട്രോ-3(അക്വാ ലൈൻ)  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഫ്ലാഗ് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.ആരേ കോളനിയിൽ നിന്ന് ബാന്ദ്ര–കുർള കോംപ്ലക്സ് (ബികെസി) വരെയുള്ള 12.44 കിലോമീറ്റർ പാതയാണ് തുറന്നത്. ആരേ കോളനിയിൽ നിന്ന് ബികെസിയിലേക്ക് അര മണിക്കൂർ കൊണ്ട് എത്താമെന്നാണ് പുതിയ മെട്രോപാത കൊണ്ടുള്ള നേട്ടം.  10 രൂപ മുതൽ 50 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. 33.5 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ മെട്രോ ലൈൻ...

Article
ലഹരിക്കേസ് : താരങ്ങളെ ഹോട്ടലിൽ  എത്തിച്ചെന്ന് കരുതുന്ന ആൾ പിടിയിൽ

ലഹരിക്കേസ് : താരങ്ങളെ ഹോട്ടലിൽ എത്തിച്ചെന്ന് കരുതുന്ന ആൾ പിടിയിൽ

കൊച്ചി: പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലില്‍ എത്തിചെന്ന് കരുതുന്ന ആൾ പൊലീസ് കസ്റ്റഡിയില്‍. എളമക്കര സ്വദേശി ബിനു ജോസഫാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. എന്നാൽ കേസിലെ മുഖ്യപ്രതി എന്നു കരുതുന്ന ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശുമായി സിനിമാ താരങ്ങൾക്കും ബന്ധമുണ്ടെന്നു ഇന്നു കണ്ടെത്തിയിരുന്നു....

Article
ലഹരിക്കേസ്: ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിനെ കാണാനെത്തിയിരുന്നു

ലഹരിക്കേസ്: ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിനെ കാണാനെത്തിയിരുന്നു

കൊച്ചി: മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശുമായി സിനിമാ താരങ്ങൾക്കും ബന്ധം. നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ എത്തിയിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവർക്ക് പുറമേ 20 ഓളം പേർ‌ ഫ്ലാറ്റിലെത്തിയതായും ഇവിടെ വച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും പൊലീസ്. കേസില്‍ ഒന്നാം പ്രതി ഷിയാസിനും ഓം പ്രകാശിനും കോടതി ജാമ്യം അനുവദിച്ചു....

Article
പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

കൊല്ലം: പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ വൻദുരന്തം ഒഴിവായി. ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് ബസിന്റെ എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ പടര്‍ന്ന് പുക ഉയരുകയായിരുന്നു. നെല്ലിപള്ളിയില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. നാട്ടുകാരാണ്  ബസിന് തീ പിടിച്ച വിവരം ബഹളംവെച്ച് അറിയിച്ചത്.  ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കി. നാട്ടുകാരും ഫയര്‍ഫോഴ്‌സും...

Post
സെറിബ്രൽ പാൾസി ദിനം: നിപ്മറിൽ സെമിനാർ നടത്തി

സെറിബ്രൽ പാൾസി ദിനം: നിപ്മറിൽ സെമിനാർ നടത്തി

ഇരിങ്ങാലക്കുട: ലോക സെറിബ്രൽ പാൾസി ദിനത്തോടനുബന്ധിച്ച് നിപ്മറിൽ സെമിനാർ സംഘടിപ്പിച്ചു.സെറിബ്രൽ പാൾസി ബാധിതരുടെ കുടുംബതല പരിപാലനം എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സംസ്ഥാന ഭിന്ന ശേഷിക്കമ്മീഷണർ പ്രൊ. പി. ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു അധ്യക്ഷനായിരുന്നു. ഡോ. ഈശ്വർ ടി.പി, ഡോ. കീർത്തി.എസ്, ഡോ: ബെറ്റ്സി തോമസ്, അൽത്തോഫ് അലി ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് ആഗ്ന. എൻ ഫിസിയോ തെറാപ്പിസ്റ്റ് അഖിൽ എസ് എൽ , സ്പീച്ച് പത്തൊളജിസ്റ്റ് .ദീപു ഗോപാൽ,...

Article
ചെന്നൈയിൽ എയർ ഷോ കാണാനെത്തിയവർ മരിച്ചത് കടുത്ത ചൂട് മൂലം ; സംഘാടന പിഴവില്ല

ചെന്നൈയിൽ എയർ ഷോ കാണാനെത്തിയവർ മരിച്ചത് കടുത്ത ചൂട് മൂലം ; സംഘാടന പിഴവില്ല

ചെന്നൈ: മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയവർ മരിച്ചത് കടുത്ത ചൂട് മൂലമാണെന്നും സംഘാടനത്തിന്റെ പിഴവല്ലെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍. ഉയര്‍ന്ന താപനില ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എയര്‍ഷോയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് വ്യോമസേന കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു, വിഷയം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.പരിപാടിയിൽ പങ്കെടുക്കുന്നവരോട് വെള്ളക്കുപ്പികള്‍ കരുതാനും തൊപ്പികള്‍ ധരിക്കാനും സണ്‍ഗ്ലാസ് ധരിക്കാനും എയര്‍ഫോഴ്‌സ് നിര്‍ദേശിച്ചിരുന്നു. സംസ്ഥാന പൊലീസ് പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കിയിരുന്നെന്നും 6500 പൊലീസുകാരെയും 1500 ഹോംഗാര്‍ഡ് വോളന്റിയര്‍മാരേയും വിന്യസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ...

Post
ഏക ദിന ശില്പശാല ഒരുക്കം 12ന്

ഏക ദിന ശില്പശാല ഒരുക്കം 12ന്

ചേലക്കര: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ഏക ദിന ശില്പ ശാല ഒരുക്കം 12ന് ചേലക്കര എം.എസ്.എൻ ഓഡിറ്റേറിയത്തിൽ വച്ച് നടക്കും . രണ്ട് സെഷനുകളിലായി നടക്കുന്ന ശില്പ ശാലയുടെ ആദ്യ സെഷൻ രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്യും . രണ്ടാം സെഷൻ ഉച്ചയ്ക്ക് 2 മണിക്ക് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും ....

Article
ജമ്മു കശ്മീര്‍, ഹരിയാന തെരഞ്ഞെടുപ്പ് ഫലം നാളെ

ജമ്മു കശ്മീര്‍, ഹരിയാന തെരഞ്ഞെടുപ്പ് ഫലം നാളെ

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഫലം നാളെ. കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലത്തെ തുടർന്ന് ഹരിയാനയിലും, ജമ്മുവിലും കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്.രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണല്‍ 10 മണിയോടെ സംസ്ഥാനം ആര്‍ക്കൊപ്പമെന്നതിന്റെ ഏകദേശ ചിത്രം വ്യക്തമാകും.90 അംഗ നിയമസഭകളിലേക്കാണ് ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെടുപ്പ് നടന്നത്. ഹരിയാനയില്‍ 90 സീറ്റിലേക്ക് 1031 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 101 സ്ത്രീകളും ഉള്‍പ്പെടുന്നു. ലോക് സഭ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ നടന്ന നിയമസഭ...