ബലാത്സംഗക്കേസ്: സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ട് അയച്ചു

ബലാത്സംഗക്കേസ്: സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ട് അയച്ചു


തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ട് അയച്ചു. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ പോലീസ് കമ്മിഷണർ ഓഫീസിലാണ്
ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഇത്തവണയും സിദ്ദിഖ് ഹാജരാക്കിയില്ല. ഡിജിറ്റൽ രേഖകൾ അടക്കം നഷ്ടപ്പെട്ടു പോയി എന്നാണ് അദ്ദേഹം സംഘത്തെ അറിയിച്ചത്.

സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതിനാൽ അന്വേഷണസംഘത്തിന് കസ്റ്റഡിയിൽ വെക്കാൻ ആവശ്യപ്പെടാനാകില്ല. അതിനാൽ വിചാരണക്കോടതി ജാമ്യം നൽകണമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നത്.

ഈ ആഴ്ച ആദ്യം തിങ്കളാഴ്ച നാല് മണിക്കൂറോളം താരത്തെ ചോദ്യം ചെയ്തിരുന്നു. രാവിലെ 10.40ഓടെയാണ് സിദ്ദിഖ് തിരുവനന്തപുരം ജില്ലാ പോലീസ് കമാൻഡ് സെൻ്ററിൽ ഹാജരായത്.
സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വെച്ച് സിദ്ദിഖ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവ നടിയുടെ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തത്.

Leave a Reply

Your email address will not be published.