ജമ്മു കശ്മീരിൽ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ വോട്ടെണ്ണൽ ദിനത്തിൽ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സൈനീകൻ പരുക്കുകളോടെ രക്ഷപ്പെട്ടു.

വോട്ടെണ്ണൽ ദിനമായ ഇന്നലെയായിരുന്നു ഭീകരവാദികൾ രണ്ടു സൈനീകരെ തട്ടിക്കൊണ്ടുപോയത്. ഇവരിൽ ഒരാളുടെ മൃതദേഹമാണ് മണിക്കൂറുകള്‍ക്ക് ശേഷം വെടിയേറ്റ നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.

അനന്ത്‌നാഗ് സ്വദേശി ഹിലാല്‍ അഹമ്മദ് ഭട്ടാണ് വീരമൃത്യു വരിച്ചത്. കൊക്കര്‍നാഗിലെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ രണ്ടു സൈനികരും ടെറിട്ടോറിയൽ ആർമിയുടെ 161 യൂണിറ്റിൽ നിന്നുള്ളവരാണ്. എട്ടിന് ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷനിൽ അനന്ത്‌നാഗിലെ വനമേഖലയില്‍ നിന്നാണ് ഭീകരര്‍ ഇരുവരേയും തട്ടിക്കൊണ്ടുപോയത്.
സൈനികരില്‍ ഒരാള്‍ തന്ത്രപൂര്‍വം രക്ഷപ്പെട്ടു. ഇതിനിടെ രക്ഷപ്പെട്ട സൈനീകനും വെടിയേറ്റതായും ഏറ്റതായി റിപ്പോർട്ടുണ്ട്. വിദഗ്ധ ചികിൽസയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്.

Leave a Reply

Your email address will not be published.