സാമ്പത്തിക ക്രമക്കേട് : മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി നോട്ടീസ്

ഹൈദരാബാദ്:  ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ ഇഡി ചോദ്യം ചെയ്യുന്നതിനായി സമൻസ് അയച്ചു.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌സിഎ) പ്രസിഡൻ്റായിരിക്കെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് അസ്ഹറുദ്ദീന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച സമൻസ് അയച്ചത് . ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ കോൺഗ്രസ് നേതാവ് സമയം ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) കേസിൻ്റെ ഭാഗമായി, കഴിഞ്ഞ വർഷം നവംബറിൽ തിരച്ചിൽ നടത്തിയ എച്ച്സിഎയിൽ ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകൾ ഇഡി അന്വേഷിക്കുകയാണ്.

20 കോടി രൂപയുടെ ക്രിമിനൽ ദുരുപയോഗം ആരോപിച്ച് തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) സമർപ്പിച്ച മൂന്ന് എഫ്ഐആറുകളിലും കുറ്റപത്രങ്ങളിലും നിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉണ്ടായത്.
ഹൈദരാബാദിലെ ഉപ്പലിൽ നിർമ്മിച്ച രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിനായുള്ള ഡിജി സെറ്റുകൾ, അഗ്നിശമന സംവിധാനങ്ങൾ, എന്നിവ വാങ്ങിയതിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി കുറ്റപത്രത്തിൽ ആരോപണമുണ്ട്.

അസ്ഹറുദ്ദീനെ 2019ലാണ് എച്ച്‌സിഎ പ്രസിഡൻ്റായി നിയമിച്ചത് , എന്നാൽ 2023ൽ ജസ്റ്റിസ് (റിട്ട) എൽ നാഗേശ്വര റാവുവിൻ്റെ നിയമനത്തോടെ  അദ്ദേഹത്തിൻ്റെ കാലാവധി ,അവസാനിച്ചു.

Leave a Reply

Your email address will not be published.