മനാഫ്  നേട്ടങ്ങൾക്കായി തങ്ങളുടെ വികാരങ്ങൾ ചൂഷണം ചെയ്യുന്നു; അർജുൻ്റെ കുടുംബം

കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ  ഗുരുതര ആരോപണവുമായി അർജുന്റെ കുടുംബം രംഗത്ത്. മനാഫ് വ്യക്തിപരമായ നേട്ടങ്ങൾക്കായി അവരുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്നും. കുടുംബത്തിൻ്റെ ദു:ഖം മുതലെടുത്താൽ നിയമപരമായ വഴികൾ നോക്കുമെന്നും കുടുംബം മനാഫിന് മുന്നറിയിപ്പ് നൽകി.

അർജുൻ്റെ മുഖം പ്രൊഫൈൽ ചിത്രമാക്കി ആരംഭിച്ച മാനാഫിൻ്റെ യൂട്യൂബ് ചാനലിന് കാഴ്ചക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതുൾപ്പെടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി തങ്ങളുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്ന് അർജുൻ്റെ കുടുംബം പറഞ്ഞു.

ആദ്യ രണ്ട് ഘട്ട തിരച്ചിൽ വേളയിൽ ഞങ്ങളോടൊപ്പം നിന്ന മനാഫിനോട് ബഹുമാനം കൊണ്ടാണ് ഞങ്ങൾ ഇത് വരെ ഈ വിഷയം ഉന്നയിക്കാതിരുന്നത്. എന്നിരുന്നാലും, കാര്യങ്ങൾ നിയന്ത്രണാതീതമായി, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ, അദ്ദേഹം ഞങ്ങളെ ശല്യപ്പെടുത്തുന്നു.
“അർജുൻ്റെ പേരിൽ ആരംഭിച്ച ചില ഫണ്ടുകളിലേക്ക് ധാരാളം ആളുകൾ പണം സംഭാവന ചെയ്യുന്നുണ്ട്. അതൊന്നും ഞങ്ങളുടെ അറിവോടെ നടക്കുന്നതല്ല. അദ്ദേഹത്തിൻ്റെ പേരിൽ പണം പിരിച്ചെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും കുടുംബാംഗങ്ങൾ കൂട്ടിച്ചേർത്തു.
അർജുൻ 75,000 രൂപ മാസശമ്പളം നൽകുന്നുവെന്നും സഹോദരിയും ഭർത്താവും ആ പണം കൊണ്ടാണ് ജീവിക്കുന്നതെന്നുമൊക്കെയുള്ള തെറ്റായ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. “അർജുൻ്റെ മകനെ തൻ്റെ നാലാമത്തെ കുട്ടിയായി വളർത്തുമെന്ന മനാഫിൻ്റെ പ്രസ്താവന ഞങ്ങളെ വേദനിപ്പിച്ചെന്നും അവർ.
കർണാടക മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത അർജുൻ്റെ മൃതദേഹം കണ്ടെത്തി ഞങ്ങൾക്ക് തിരികെ നൽകണം എന്നായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്. എന്നിരുന്നാലും, ഇവിടെ നിന്ന് 20 വിദഗ്ധർ വേണമെന്നായിരുന്നു മനാഫിൻ്റെ ആവശ്യം. ഈശ്വർ മാൽപെയുടെ കാര്യവും അങ്ങനെതന്നെയാണ്. ഇരുവർക്കും യൂട്യൂബ് ചാനലുകളുണ്ട്, കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കുന്നത് ഒരു ഗിമ്മിക്ക് ആയിരുന്നു,” ഒരു കുടുംബാംഗം പറഞ്ഞു. എന്നിരുന്നാലും, മനാഫിൻ്റെ സഹോദരൻ മുബീൻ തങ്ങളുടെ സാഹചര്യത്തെ മാനിച്ച് അവസാനം വരെ തങ്ങൾക്കൊപ്പം നിന്നുവെന്ന് കുടുംബം പറഞ്ഞു.

എന്നാൽ താൻ അർജുൻ്റെ പേരിൽ ഒരു ഫണ്ടും സ്വരൂപിച്ചിട്ടില്ലെന്ന് മനാഫ് ആരോപണത്തോട് പ്രതികരിച്ചു. ” ഞാൻ ആരിൽ നിന്നും ഒരു പൈസ പോലും വാങ്ങിയിട്ടില്ല.  “ഞാൻ ഒരു ടാസ്ക് ഏറ്റെടുത്തു, ഞാൻ അത് പൂർത്തിയാക്കി. അത് ഇപ്പോൾ അവസാനിച്ചു. ഞാൻ എപ്പോഴും അവരെ എൻ്റെ കുടുംബമായി കണക്കാക്കുന്നു,  അവരോട് സംസാരിച്ച് എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കുമെന്നും മനാഫ് പറഞ്ഞു.

Leave a Reply

Your email address will not be published.