ഡാറ്റാ എൻട്രി ജോലി വാഗ്ദാനം സൂക്ഷിക്കുക

തൃശൂർ: ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യകടത്തു നടത്തിയ കേസിലെ പ്രതിയായ പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശിയായ പുത്തൻകുളം വീട്ടിൽ വിമൽ (33) എന്നയാളെയാണ് മണ്ണുത്തി പോലീസ് പിടികൂടിയത്.

2023 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്ത് ഡാറ്റ എൻട്രി ജോലി നൽകാം എന്ന വാഗ്ദാനം ചെയ്ത് പ്രതി മണ്ണുത്തി സ്വദേശിയിൽ നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൈപറ്റി കംബോഡിയയിലേക്ക് കടത്തിവിടുകയായിരുന്നു.

കംബോഡിയയിൽ KTV Galaxy world എന്ന സ്ഥാപനത്തിലെത്തിയ യുവാവിനെ നിർബന്ധിച്ച് ഭീഷണിപെടുത്തി ഫേക്ക് െഎഡികൾ ഉണ്ടാക്കി സൈബർ തട്ടിപ്പു ജോലികൾ ചെയ്യിപ്പിക്കുകയായിരുന്നു. ജോലിചെയ്യാൻ വിസമ്മതിച്ചപ്പോൾ പാസ്പോർട്ട് തിരികെ കൊടുക്കാതെ സഥാപനത്തിൽ നിന്നും പുറത്താക്കപ്പെട്ട യുവാവ് ഇന്ത്യൻ എംബസി വഴിയാണ് നാട്ടിലെത്തിയത്. നാട്ടിൽ തിരിച്ചെത്തിയ യുവാവ് മണ്ണുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത ഇൻസ്പെകടർ എം കെ ഷമീറിൻെറ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം കെ ഷമീർ, സബ് ഇൻസ്പെ്കടർമാരായ ജയപ്രദീപ് കെ.ജി, ജിജു പോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ പ്രശാന്ത്, ഉൺമേഷ് ടി, ജോമോൻ, അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനിഷ് ശരത് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published.