പ്രളയക്കെടുതിയിൽ കൃഷിക്കാർക്ക് 25 ലക്ഷം രൂപയുടെ നഷ്ടം

പ്രളയക്കെടുതിയിൽ കൃഷിക്കാർക്ക് 25 ലക്ഷം രൂപയുടെ നഷ്ടം.

രവിമേലൂർ

കാലടി,ചെങ്ങൽ, ആറങ്കാവ്, തിരു നാരായണപുരം പ്രദേശങ്ങളിൽ വെള്ളത്തിനടിയിലായ കപ്പ എത്തവാഴ തുടങ്ങിയ കൃഷികൾക്കാണ് വൻ നാശം നവംഭവിച്ചത്. പൈനാടത്ത് ദേവസ്സിക്കുട്ടി, വല്യൂരാൻ ഡേവിസ്, പടിഞ്ഞാറേ തേനൂര് സുബ്രഹ്മണ്യൻഎന്നിവർക്കാണ് വലിയ നഷ്ടം പ്രളയം വരുത്തി വച്ചത്. ആറങ്ങാവിൽ മീൻ പിടിച്ച്ഉപജീവനം നടത്തിവന്ന ഉതുപ്പാൻ വർഗീസിന്റെ 1.25 ലക്ഷം രൂപ വിലവരുന്ന രണ്ടു വഞ്ചികൾ ഒഴുക്കിൽ പെട്ട് നഷ്ടപ്പെട്ടു.

വെള്ളപ്പൊക്ക കെടുതി പ്രദേശങ്ങൾ കർഷക സംഘം നേതാക്കളായ പി. അശാകൻ, എം.ജി.ശ്രീകുമാർ ,
വിജുതമ്പാൻ, എൻ.വി. ഷിജു എന്നിവർ സന്ദർശിച്ചു.

Leave a Reply

Your email address will not be published.