വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ

പ്രണയം നടിച്ച്‌ പത്താം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.നാഗലശ്ശേരി വാവന്നൂർ സ്വദേശി പുന്നത്ത് വീട്ടില്‍ ഷിഹാബിനെ (24) ആണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു വിദ്യാർത്ഥിനി സ്കൂളില്‍ എത്താത്തത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകർ രക്ഷിതാക്കളെ വിളിച്ചറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കളുടെ പരാതിയില്‍ ഒന്നിലധികം വിദ്യാർത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ടതായുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. ഇതോടെയാണ് ബസ് കണ്ടക്ടർ ആയ ഷിഹാബ് പിടിയിലായത്.സിം കാർഡ് ബ്ലോക്ക് ചെയ്ത മുങ്ങിയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ പാലക്കാട് നിന്ന് പിടികൂടുകയായിരുന്നു. രണ്ട് പോക്സോ കേസുകള്‍ ആണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിരൂർ ലൈവ് ഫ്ലാഷ് ന്യൂസ്
പട്ടാമ്ബി – കുറ്റിപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ഷിഹാബ്. ബസിലെ പരിചയമാണ് പെണ്‍കുട്ടികളുമായി പ്രണയം നടിച്ച്‌ പീഡനത്തിലേക്ക് വഴിവെച്ചതെന്ന് പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് പീഡനത്തിന് ഇരയായ രണ്ട് പെണ്‍കുട്ടികളും.
ഷൊർണൂർ ഡിവൈഎസ്പി പി ഹരിദാസിന്റെ നിർദേശപ്രകാരം തൃത്താല എസ് എച്ച്‌ ഒ വി വി വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊപ്പം, ബാലുശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളിലെ പ്രതി കൂടിയായ ഷിഹാബിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published.