ഹേമാ കമ്മറ്റിയിലെ രാഷ്ട്രീയം

തിരുവനന്തപുരം> സിനിമാ മേഖലയിലെ പ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മറ്റി റിപ്പോർട്ട്‌ പുറത്തുവരുമെന്ന്‌ ഉറപ്പായിരിക്കെ, അനാവശ്യ വിവാദമുയർത്തുന്നത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെ. മാധ്യമ പ്രവർത്തകൻ ലെസ്ലി ജോൺ ആണ്‌ റിപ്പോർട്ടിന്റെ പകർപ്പിനായി ആദ്യം വിവരാവകാശ കമീഷനെ സമീപിച്ചത്‌. റിപ്പോർട്ട്‌ പരിശോധിച്ച കമീഷൻ വ്യക്തിഗത പരാമർശം ഒഴിവാക്കി പ്രസിദ്ധീകരിക്കാമെന്ന്‌ അറിയിച്ചു.

മറ്റു ചില മാധ്യമ പ്രവർത്തകർ കൂടി റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. തുടർന്ന്‌ റിപ്പോർട്ട്‌ പുറത്തുവിടാൻ ഉത്തരവിട്ടു. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി വന്നു. ഹർജി തള്ളിയ കോടതി റിപ്പോർട്ട്‌ പുറത്തുവിടാൻ ഒരാഴ്‌ച സമയം നൽകി. 19നാണ്‌ സമയപരിധി അവസാനിക്കുന്നത്‌. മൊഴി നൽകിയ തന്നെ കാണിച്ചശേഷമേ റിപ്പോർട്ട്‌ പുറത്തുവിടാവൂ എന്നാവശ്യപ്പെട്ട്‌ നടി രഞ്ജിനി ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചു. ഇതിൽ തിങ്കളാഴ്‌ച തിരുമാനമുണ്ടായേക്കും.

റിപ്പോർട്ട്‌ പുറത്തുവിടുന്നതിനെ ഒരു ഘട്ടത്തിലും സർക്കാർ എതിർത്തിട്ടില്ല. ഒന്നാം പിണറായി സർക്കാർ 2018 മെയിലാണ്‌, ഡബ്ല്യുസിസി അടക്കമുള്ളവരുടെ പരാതികളുടെ അടിസ്ഥാനത്തിൽ ജസ്‌റ്റിസ്‌ ഹേമ കമ്മറ്റിയെ നിയോഗിച്ചത്‌. നടി ശാരദ, കെ ബി വത്സലകുമാരി എന്നിവരായിരുന്നു അംഗങ്ങൾ.

Leave a Reply

Your email address will not be published.