കൊല്ലം: അഞ്ചൽ ആയൂർ പാതയിൽ കൈപ്പള്ളിമുക്ക് ഐസ് പ്ലാന്‍റിനു സമീപം കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് ഒരു മരണം. ടെംപോ ഡ്രൈവർ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. 14 പേർക്ക് പരുക്കേറ്റു.മുല്ലപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആയൂരിൽ നിന്നും അഞ്ചലിലേക്ക് റബ്ബർ തൈകളുമായി വന്ന ടെംപോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെംപോയുടെ മുൻവശം പൂർണമായും തകർന്നു.
FlashNews:
ചമയം നാടകവേദി ആദരണ സമ്മേളനമൊരുക്കി
തേഞ്ഞിപ്പലത്ത് കുടുംബാരോഗ്യകേന്ദ്രം ഒരുങ്ങുന്നു
സൈബർ തട്ടിപ്പുകള്‍ ചെറുക്കാൻ ജാഗ്രതാ നിര്‍ദ്ദേശം!
അടച്ചിട്ട ചാപ്പപാറ റോഡ് ഉടൻ തുറന്ന് നൽകുമെന്ന് ഐ ഒ സി.
തുറവുങ്കര-ചെത്തിക്കോട് റോഡിലെ കൊടും വളവ് അപകട ഭീഷണിയുര്‍ത്തുന്നു.
മുടി നരകയറൽ തടയാൻ മെലാനിനെ പിടിച്ചു കെട്ടണം !
ചേലേമ്പ്ര ഗ്രാമപ ഞ്ചായത്തില്‍ ഞാറ്റുവേല ചന്ത തുടങ്ങി
മണിപ്പൂര്‍ സർക്കാരിനെ വിശ്വാസമില്ല: സുപ്രീം കോടതി
രാഹുൽ ഗാന്ധിയുടെ വാദം തള്ളി കരസേന
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ
യുവദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയാറ്റൂർ ഫോറെസ്റ്റ് സ്റ്റേഷൻന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾ
170 ടൺ അജൈവ പാഴ് വസ്തുക്കൾ കയറ്റി അയച്ച് കൊരട്ടി ഹരിത കർമ സേന
മാലിന്യമുക്തം നവകേരളം: ജില്ലാ ശില്‍പ്പശാലസംഘടിപ്പിച്ചു
അസാപ് ജോബ് ഫെയര്‍ ജൂലൈ 6 ന്
എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് ഡിപ്ലോമ പ്രവേശനം
ഞാറ്റുവേലചന്തയും കര്‍ഷകസഭയും
ഐ.എച്ച്.ആര്.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം
പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
Author: Sreekumar (Sreekumar )
ബിരുദ പ്രവേശനം 2024: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വ കലാശാലയുടെ 2024 – 2025 അധ്യയന വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചവർ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിലും) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. എസ്.സി. /...
പുരുഷൻമാർ സംശയ രോഗികളാകുന്നു: വനിതാ കമ്മിഷൻ
സ്വന്തം കുഞ്ഞിന്റെ പിതൃത്വം സംശയിക്കുന്ന സംശയരോഗികളായ പുരുഷന്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷ. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉന്നയിച്ച് വനിതാകമ്മീഷന്റെ സഹായത്തോടെ ഡി.എന്‍.എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിച്ചിട്ടും ഭര്‍ത്താവ് സംരക്ഷണം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതി പരാമര്‍ശിച്ചുകൊണ്ടാണ് കമ്മീഷന്‍ ഈ ആശങ്ക പങ്കുവച്ചത്. മദ്യവും മയക്കുമരുന്നും ഗാര്‍ഹികാന്തരീക്ഷം അത്യന്തം സങ്കീര്‍ണമാക്കുന്നതായും കമ്മീഷന്‍ നിരീക്ഷിച്ചു. കുടുംബാന്തരീക്ഷത്തിലെ ആശയവിനിമയപ്രശ്‌നങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജീവിതത്തെയും...
പതിവ് വഞ്ചനതുടരാനാവരുത്പുതിയ കമ്മീഷൻ : എസ് എസ് എഫ്
പ്ലസ് വൺ സീറ്റ് വിഷയത്തിൽ എല്ലാ വർഷവും തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ കമ്മീഷനുകളെ നിയമിക്കുന്ന പതിവ് തുടരുകയാണ്. പതിവ് പ്രഖ്യാപനങ്ങളല്ല, നടപടികളാണ് പരിഹാരം. ഒരു ബാച്ചിൽ 40 കുട്ടികൾ എന്ന ലബ്ബ കമ്മീഷൻ ശുപാർശയും 8മുതൽ 12 വരെ ക്ലാസുകൾ സെക്കന്ററി തലത്തിൽ ഉൾപെടുത്തുകയെന്ന ശുപാർശയും നടപ്പിലായിട്ടില്ല. 2023 ലെ കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാത്തതും നമ്മുടെ അനുഭവത്തിലുണ്ട്. രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള സമിതി പതിവ് പോലെ കണ്ണിൽ പൊടിയിടാനാവരുത്. തീർപ്പ്...
അരീക്കോട് ആശുപത്രിയിൽ രോഗികൾ വലയുന്നു
അരീക്കോട് ആശുപത്രിയിൽ താളം തെറ്റിക്കുന്ന ഡ്യൂട്ടി റോസ്റ്റർ കൃഷ്ണൻ എരഞ്ഞിക്കൽ അരീക്കോട്:മഴക്കാല രോഗം വർദ്ധിച്ച തോടെ താലൂക്ക് ആശുപത്രിസൂപ്രണ്ട് ലീവിൽ. ഡോക്ടർമാരുടെ സേവനം ലഭിക്കാതെ ബുദ്ധിമുട്ടിലാകുന്നത്നൂറുകണക്കിന് രോഗികളാണ്.ഡ്യൂട്ടി റോസ്റ്റർ തയാറാക്കി നൽകാതെയാണ് സൂപ്രണ്ട് ലീവിൽ പ്രവേശിച്ചത്, ഇതോടെ താൽക്കാലിക സൂപ്രണ്ട് ചുമതലയുള്ള ഡോക്ടർക്ക് ഡോക്ടർമാരുടെ ഡ്യൂട്ടി റോസ്റ്റർ തയ്യാറാക്കുന്നതിൽ പ്രതിസന്ധിയുള്ളതായിട്ടാണ് ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നുള്ള വിവരം. ഒരേ സീനിയോറിറ്റിയുള്ളവരുടെ കൂട്ടത്തിൽ നിന്ന് ഒരു ഡോക്ടർ താൽക്കാലിക സൂപ്രണ്ട് ചുമതല ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഡോക്ടർമാരെ മാനേജ് ചെയ്യാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക്...
കല്ലട ബസ് തടഞ്ഞു: യാത്രക്കാരെ ഇറക്കി വിട്ടു
കോയമ്പത്തൂർ: തമിഴ്നാട്ടിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ. ചെന്നൈയിൽ നിന്നും ആലപ്പുഴയിലേക്കുള്ള കല്ലട ബസാണ് അർടിഒ സംഘം തടഞ്ഞത്. ചെന്നൈയിൽ നിന്നും യാത്രക്കാരെ കയറ്റിഎന്ന് പറഞ്ഞാണ് ബസ് കസ്റ്റഡിയിലെടുത്തത്.യാത്രക്കാരെ പകരം സംവിധാനം ഏർപ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്. തമിഴ്നാടിന് പുറത്ത് രജിസ്റ്റർ ചെയ്ത ബസുകൾ അധിക നികുതി അടക്കണം എന്നാവശ്യപ്പെട്ട് നേരത്തെയും ഉദ്യോഗസ്ഥർ ബസുകൾ തടഞ്ഞിരുന്നു. തമിഴ്നാട്ടിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന വ്യവസ്ഥയിൽ പിന്നീട് ഇളവ് നൽകുകയായിരുന്നു.
ടി വി വിജയകുമാർ ഫെഡറേഷൻ വൈസ് പ്രസിഡണ്ട്.
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എം പ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി കാലിക്കറ്റിലെ ടി വി വിജയകുമാർ തിരഞ്ഞെടുക്കപ്പെട്ടു.കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗ നൈസേഷൻ പ്രസിഡന്റ്,ജനറൽ സെക്രട്ടറി, ഹൈപവർ കൺവീനർ എന്നി സ്ഥാനങ്ങളും,ഗാന്ധിയൻ പ ഠനത്തിൽ ഉൾപ്പെടെ ബിരുദാനന്ദ ര ബിരുദവും നേടിയിട്ടുണ്ട്.കാലി ക്കറ് സർവ്വകലാശാലയിൽ ഹയർ ഗ്രേഡ് സെക്ഷൻ ഓഫീസറായി സേവനം ചെയ്ത് വരുന്നു.
പൊന്നാനിയില്‍ കടലാക്രമണം
80വീടുകളിൽ വെള്ളം കയറി:5വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍ പൊന്നാനി താലൂക്കിലെ തീര പ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണം നേരിടുന്നത്. പൊന്നാനി മേഖലയില്‍ മുപ്പതോളം വീടുകളിലേക്കും, പാലപ്പെട്ടി വെളിയങ്കോട് മേഖലകളില്‍ അന്‍പതോളം വീടുകളിലേക്കും വെള്ളം കയറി. 5 വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍.ജില്ലാതിര്‍ത്തിയായ കാപ്പിരിക്കാട് മുതല്‍ അലിയാര്‍ പള്ളി വരെയുള്ള ഭാഗങ്ങളില്‍ ഉച്ചയോടെയാണ് ശക്തമായ തിരയടിയുണ്ടായത്.പാലപ്പെട്ടിയില്‍ ചെറിയകത്ത് ആലികുട്ടി, മരയ്ക്കാരകത്ത് സൈഫു, ഹാജിരാകത്ത് റസീന, കാക്കാനാട്ട് ഹനീഫ, വടക്കെപുറത്ത് ഹലീമ , കറുപ്പന്‍വീട്ടില്‍ സുലൈമാന്‍, കിഴക്കേതില്‍ സെഫിയ.വെളിയങ്കോട് വടക്കൂട്ട് മൊയ്ദീന്‍, ചുള്ളിന്റെ ഹസ്സന്‍...
നടന്‍ സിദ്ദിഖിന്റെ മകന്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ സിദ്ദിഖിന്റെ മൂത്ത മകന്‍ റാഷിന്‍ സിദ്ദിഖ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. കഴിഞ്ഞ നവംബറില്‍ റാഷിന്റെ ജന്മദിനം കുടുംബം ആഘോഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നല്‍കിയിരുന്നു. റാഷിന്റെ മാതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു. നടന്‍ ഷഹീന്‍ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ റാഷിനും. ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന്റെ പേരില്‍...
കനത്ത കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു
കോട്ടയം∙ കുമരകം റോഡിൽ രണ്ടാം കലുങ്കിനു സമീപം ഉണ്ടായ കനത്ത കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു. ബൈക്ക് യാത്രികൻ വാഹനത്തോടൊപ്പം റോഡിലേക്കും വീണു. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 6.30 ഓടെ ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് കുമരകം ഭാഗത്ത് ഉണ്ടായത്. രണ്ടാം കലുങ്കിനു സമീപം റെജിയുടെ വീടിനു മുകളിലേക്ക് പരസ്യ ബോര്‍ഡ് വീണ് നാശനഷ്ടം ഉണ്ടായി.