15 വർഷം മുൻപത്തെ കൊലപാതകം: തെളിഞ്ഞത് ഊമ കത്തിലൂടെ

ആലപ്പുഴ∙മാന്നാറിൽ 15 വർഷം മുൻപ് കൊല ചെയ്യപ്പെട്ട യുവതിയുടെ കേസ് തെളിഞ്ഞത് ഊമ കത്തിലൂടെ. 15 വർഷം മുൻപ്
കാണാതായ ശ്രീകലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്.

ഊമക്കത്തിലൂടെ പൊലീസിനു വിവരങ്ങൾ കിട്ടിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. അനിലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ്, മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിച്ചു.

കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അനിലിന്റെ സുഹൃത്തുക്കളായ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ആരാണ് പൊലീസ് സ്റ്റേഷനിലേക്ക് ഊമക്കത്ത് അയച്ചതെന്ന് വെളിപ്പെടുത്താനാവില്ലെന്നും അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published.