
രോഗം മൂർച്ഛിച്ചാൽ മണിക്കൂറുകൾക്കകം മരണം
ജിദ്ദ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന പകർച്ച വ്യാധി സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പുതുതായി ആവിർഭവിച്ച ഈ നിഗൂഡ രോഗം ബാധിക്കുന്നവർ മണിക്കൂറുകൾക്കകം മരണമടയാനാണ് സാധ്യത. അമ്പതിലധികം ആളുകൾ ഇതിനകം മരിച്ചതായാലും സംഘടനയുടെ പ്രസ്താവന വെളിപ്പെടുത്തി. ആരോഗ്യ വിഭാഗം അധികൃതർ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ബസാൻകുസോ പട്ടണത്തിൽ അജ്ഞാത ഉത്ഭവമുള്ള ഒരു രോഗത്തിന്റെ ആവിർഭാവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
52 മരണങ്ങൾ ഉൾപ്പെടെ 943 ൽ അധികം അണുബാധ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിശദീകരിച്ചു.
അസോസിയേറ്റഡ് പ്രസ്സ് ഉദ്ധരിച്ച ബികോറോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ സെർജി എൻഗാലിബറ്റോയുടെ വാക്ക് പ്രകാരം രോഗലക്ഷണങ്ങളുടെ പാരമ്യത്തിനും മരണത്തിനും ഇടയിലുള്ള കാലയളവ് മിക്ക കേസുകളിലും 48 മണിക്കൂർ മാത്രമാണ്. ഭൂരിപക്ഷം കേസുകളിലും ഇതായിരുന്നു സ്ഥിതി. “ഇതാണ് ആശങ്കാജനകമായ കാര്യം” മെഡിക്കൽ ഓഫീസർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജനുവരി 21 നാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ നിന്ന് പുതിയ പകർച്ചവ്യാധി സംബന്ധിച്ച റിപ്പോർട്ടുകൾ വന്നു തുടങ്ങിയത്.
മൂന്ന് കുട്ടികൾ വവ്വാലിനെ കഴിച്ചതിനെ തുടർന്നാണ് രോഗം ആരംഭിച്ചതെന്നാണ് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ട്. ഡമോക്രാറ്റിക് കോംഗോയിലെ ബൊലോക്കോ പട്ടണത്തിൽ ആയിരുന്നു സംഭവം. മൂന്ന് കുട്ടികൾ വവ്വാലിനെ വിഴുങ്ങിയതോടെ രക്തസ്രാവവും പനിയും ഉണ്ടാവുകയും അവർ 48 മണിക്കൂറിനുള്ളിൽ മരിക്കുകയുമായിരുന്നു.
ഫെബ്രുവരി 9 ന് മറ്റൊരു നഗരമായ ബൊമാറ്റി പട്ടണത്തിൽ നിലവിലെ നിഗൂഢ രോഗത്തിന്റെ രണ്ടാമത്തെ ആവിർഭാവം ഉണ്ടായി. അതിലെ 13 കേസുകളിൽ നിന്ന് എടുത്ത സാമ്പിളുകൾ തലസ്ഥാനമായ കിൻഷാസയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ റിസർച്ചിലേക്ക് പരിശോധനയ്ക്കായി അയച്ചതായും സംഘടന വ്യക്തമാക്കി.
എല്ലാ സാമ്പിളുകളിലും ഇബോള വൈറസ് അല്ലെങ്കിൽ മാർബർഗ് പോലുള്ള മറ്റ് രക്തസ്രാവ പനികൾ ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞപ്പോൾ, ചില സാമ്പിളുകളിൽ മലേറിയ ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ആരോഗ്യ അധികൃതർ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ബസാൻകുസോ പട്ടണത്തിൽ അജ്ഞാത ഉത്ഭവമുള്ള ഒരു രോഗത്തിന്റെ ആവിർഭാവം റിപ്പോർട്ട് ചെയ്തു, 52 മരണങ്ങൾ ഉൾപ്പെടെ 943 ൽ അധികം അണുബാധ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിശദീകരിച്ചു.
Leave a Reply