Home

ബിജു മേനോനും സുരാജും ചിരിപ്പിക്കുമോ?

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന നടന്ന സംഭവമെന്ന ചിത്രം കോമഡി ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചേക്കും. സിനിമയുടെ ടീസറും ട്രെയിലറും ചിത്രം ഫാമിലി ജോണറിലുള്ള കോമഡി ചിത്രമാണെന്ന സൂചനകളാണ് നൽകുന്നത്. അയൽക്കാരായ ഉണ്ണിയും അജിത്തുമായാണ് ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും എത്തുന്നത്. വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ്, ജോണി ആന്‍റണി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.

ഉർവശിയും പാർവതിയും വീണ്ടും വരുന്നു

ചെറുതും വലുതുമായ പത്തു ചിത്രങ്ങളാണ് ജൂൺ അവസാനത്തോടെ തിയെറ്ററിലെത്തുക. 2024ന്‍റെ തുടക്കത്തിൽ കിട്ടിയ ഹിറ്റുകളുടെ തുടർച്ചയാകും ഈ ചിത്രങ്ങളെന്നാണ് പ്രതീക്ഷ. ഉർവശിയും പാർവതിയും ഒരുമിക്കുന്നതിലൂടെയാണ് ഉള്ളൊഴുക്ക് ശ്രദ്ധേയമാകുന്നത്. കറി ആൻഡ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. പ്രളയ കാലത്ത് മരണപ്പെട്ട മകനെ കുടുംബക്കല്ലറയിൽ അടക്കാനായി കല്ലറയിൽ നിന്ന് വെള്ളമിറങ്ങും വരെ കാത്തിരിക്കുന്ന അമ്മയായാണ് ഉർവശി ചിത്രത്തിൽ എത്തുന്നത്. അർജുൻ രാധാകൃഷ്ണനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുഷിൻ ശ്യാമാണ് സംഗീതം. ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.

മട്ടാഞ്ചേരി മാഫിയയെ ലക്ഷ്യം വച്ച് ഇഡി

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇഡിയുടെ നടപടി. ചിത്രത്തിന്‍റെ നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്‍റണിയെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.സിനിമ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ പരാതി നൽകുന്നത്. ചിത്രത്തിന്‍റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.തുടർന്നു നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ തട്ടിപ്പ് നടന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഈ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചതോടെയാണ് കേസിൽ ഇഡി ഇടപെടുന്നത്. സിനിമയുടെ നിര്‍മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിച്ച് വരികയാണ്.

സാമ്പത്തിക അസമത്വം എന്നാൽ ദാരിദ്ര്യം അല്ല; വിഷ്ണു അജിത് എഴുതുന്നു

പണക്കാർ കൂടുതൽ പണക്കാർ ആകുന്നു ദരിദ്രർ കൂടുതൽ ദരിദ്രരും എന്ന നരേറ്റീവ് ഏത് കാലത്തും വിറ്റ് പോകുന്നത് ആണ്. അതിനെ സ്ഥാപിക്കാൻ വേണ്ടി കൊണ്ട് വരുന്ന കണക്കുകളിൽ പ്രധാനി ആണ് വരുമാനത്തിൻ്റെ ശതമാനം വെച്ചുള്ള കണക്ക് കൂട്ടൽ.

പുടിന്റെ ഉന്മൂലന രാഷ്ട്രീയം; സി രവിചന്ദ്രൻ എഴുതുന്നു

റഷ്യയില്‍ പുടിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളായ അലക്‌സി നവല്‍നിയുടെ (Alexei Navalny, 47) തടവറയിലെ മരണം നല്‍കുന്ന സന്ദേശം വ്യക്തമാണ്.