1470-490

ക്വാറന്റീൻ മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വിദഗ്ധ സമിതി നിർദേശ പ്രകാരം ക്വാറന്റീൻ മാർഗരേഖ പുതുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുപ്രകാരം വിദേശത്ത് നിന്ന് വരുന്നവരിൽ വീടുകളിൽ സൗകര്യമില്ലാത്തവർക്കായിരിക്കും സർക്കാർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നൽകുക. വീട്ടിൽ ക്വാറന്റീൻ സൗകര്യമുള്ളവരെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സത്യവാങ് മൂലം എഴുതിവാങ്ങി വീടുകളിലേക്ക് പോകാൻ അനുവദിക്കും. ഇവർക്ക് ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ നൽകുമെന്നും പറഞ്ഞു.
വിദഗ്ധ സമിതി നിർദേശ പ്രകാരം ക്വാറന്റീൻ മാർഗരേഖ പുതുക്കുകയാണ്. വിദേശത്ത് നിന്ന് വരുന്നവരിൽ വീട്ടിൽ ക്വാറന്റീൻ സൗകര്യമുള്ളവരിൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സത്യവാങ് മൂലം എഴുതിവാങ്ങി ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ നൽകും. തുടർന്ന് വീടുകളിലേക്ക് പോകാൻ അനുവദിക്കും.
ഇവർക്ക് സ്വന്തം വാഹനത്തിലോ, ടാക്സിയിലോ വീടുകളിലേക്ക് മടങ്ങാം.ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം, പോലീസ് ,കോവിഡ് കെയർ സെന്റർ നോഡൽ ഓഫീസർ ജില്ലാ കളക്ടർ ഇവർക്കെല്ലാം അതുസംബന്ധിച്ച വിവരം കൈമാറും. നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാരൻ വീട്ടിൽ എത്തിച്ചേർന്നുവെന്ന് പോലീസ് ഉറപ്പുവരുത്തും. വീട്ടിൽ സൗകര്യങ്ങളുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാനത്തിനാണ്.
ന്യൂനതകളുണ്ടെങ്കിൽ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കും. സുരക്ഷിതമായ ക്വാറന്റീൻ ഉറപ്പാക്കാൻ വീട്ടുകാർക്ക് ആവശ്യമായ ബോധവൽക്കരണം നടത്തും. കുട്ടികൾ പ്രായമായവർ, ഇവരെല്ലാം ഉണ്ടെങ്കിൽ പ്രത്യേകമായി തന്നെ മുൻകരുതൽ നിർദേശങ്ങൾ നൽകും നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റീൻ ലംഘിക്കരുത്. ലംഘിച്ചാൽ നിയമപ്രകാരം പോലീസ് നടപടി സ്വീകരിക്കും. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തിലോ,ടാക്സിയിലോ പോകാവുന്നതാണ്. വീടുകളിൽ സൗകര്യമില്ലാത്തവർക്കാണ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സർക്കാർ നൽകുക

Comments are closed.