1470-490

സാമൂഹ്യ അടുക്കള; ഭക്ഷണം നല്‍കിയത് അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക്

മലപ്പുറം: ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ ജില്ലയില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സാമൂഹ്യ  അടുക്കളകള്‍ ഉപയോഗപ്പെടുത്തിയത് ഏഴ് ലക്ഷത്തിലധികം പേര്‍. മൂന്ന് നേരങ്ങളിലായി തദ്ദേശ സ്വയംഭരണ സ്ഥാപ7,67,591 പേര്‍ക്കാണ് ഭക്ഷണം നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതില്‍ 5,14,046 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം ലഭ്യമാക്കിയത്. അവശ വിഭാഗങ്ങള്‍ക്കും നിത്യ രോഗികള്‍ക്കും അഗതികള്‍ക്കുമായാണ് സൗജന്യ ഭക്ഷണ വിതരണം.

മാര്‍ച്ച് 26 മുതലാണ് സാമൂഹ്യ അടുക്കളകള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്ന ഭക്ഷണം തദ്ദേശ സ്വയംഭരണ സ്ഥപനങ്ങള്‍ക്ക് കൈമാറി പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാര്‍ വഴിയാണ് ആവശ്യക്കാരിലേയ്ക്ക് എത്തിക്കുന്നത്. ജില്ലയില്‍ ഇതുവരെ 47,538 പേര്‍ക്ക് പ്രാതലും 5,31,319 പേര്‍ക്ക് ഉച്ച ഭക്ഷണവും 1,88,734 പേര്‍ക്ക് അത്താഴവും നല്‍കി. ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ പ്രയാസമുള്ളവര്‍ക്ക് 20 രൂപ നിരക്കിലും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 24) 6,396 പേര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കി. ഇതുള്‍പ്പെടെ 7,090 പേര്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. 694 പേര്‍ക്ക് അത്താഴവും 594 പേര്‍ക്ക് പ്രാതലും ഇന്നലെ  വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇന്നലെ ഗ്രാമ പഞ്ചായത്തുകളില്‍ 3,730 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 3,527 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 380 പേര്‍ക്ക് പ്രാതലും 2,126 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ വിതരണം ചെയ്ത 3,360 ഉച്ചഭക്ഷണ പൊതികളില്‍ 2,869 പേര്‍ക്കുള്ള ഉച്ച ഭക്ഷണം സൗജന്യമായിരുന്നു. 594 പേര്‍ക്ക് പ്രാതലും 694 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്‍കി.

Comments are closed.