1470-490

തൃശൂർ: രോഗം ഭേദമായ ഒരാളെ ഡിസ്ചാർജ്ജ് ചെയ്തു


ജില്ലയിൽ 14716 പേർ നിരീക്ഷണത്തിൽ


കോവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാളുടെ ഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. ദുബായിൽ നിന്ന് മടങ്ങി എത്തി ചികിത്സയിൽ പ്രവേശിപ്പിച്ചയാളെയാണ് ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ വീടുകളിൽ 14677 പേരും ആശുപത്രികളിൽ 39 പേരും ഉൾപ്പെടെ ആകെ 14716 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (ഏപ്രിൽ 6) 262 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ വിടുതൽ ചെയ്തു.
തിങ്കളാഴ്ച (ഏപ്രിൽ 6) 13 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 825 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 809 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 16 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 228 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച (ഏപ്രിൽ 6) 183 പേർക്ക് കൗൺസലിംഗ് നൽകി.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ജാഗ്രത കർശനമായി തുടരുന്നു. . ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. തിങ്കളാഴ്ച (ഏപ്രിൽ 6) 2304 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.
സിവിൽ ഡിഫൻസ് വളണ്ടിയർമാർ, അഗ്നിശമന വിഭാഗം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റുമാർ, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ചാവക്കാട്, ഗുരുവായൂർ എന്നീ പ്രദേശങ്ങളിലെ കെഎസ്ഇബി ഓഫീസുകൾ, ജിഎസ്ടി ഓഫീസ്, എടിഎമ്മുകൾ, ബാങ്കുകൾ അണുവിമുക്തമാക്കി.
ഡോൺ ബോസ്‌കോ സ്‌കൂൾ 89-ാം ബാച്ചിന്റെ കൂട്ടായ്മയായ റേ ഓഫ് ഹോപിന്റെ സഹകരണത്തോടെ ആശുപത്രികളിൽ വരികയും പോവുകയും ചെയ്യുന്ന ആളുകളെ അണുവിമുക്തമാക്കാൻ ഉപകരിക്കുന്ന ഡിസ്ഇൻഫെക്ഷൻ ടണൽ തൃശൂർ ജനറൽ ആശുപത്രി, ചാവക്കാട് താലൂക്കാസ്ഥാന ആശുപത്രി, ചാലക്കുടി താലൂക്കാസ്ഥാന ആശുപത്രി, ഗുരുവായൂർ മാതൃ-ശിശു ആശുപത്രി എന്നിവിടങ്ങളിൽ സ്ഥാപിക്കും.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 2585 പേരെയും മത്സ്യചന്തയിൽ 1125 പേരെയും ശക്തൻ ബസ് സ്റ്റാൻഡിലെത്തിയെ 86 പേരെയും സ്‌ക്രീൻ ചെയ്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ അഗതികളെ പാർപ്പിച്ച് സംരക്ഷിക്കുന്നിടത്ത് വൈദ്യസഹായവും സ്‌ക്രീനിങ്ങും നടത്തുന്നുണ്ട്. അതിഥി തൊഴിലാളികൾക്കും വേണ്ട വിധത്തിലുളള സ്‌ക്രീനിങ്ങും ബോധവൽക്കരണവും തുടരുന്നു.

Comments are closed.