മംഗളൂരുവില്‍ നിന്നും മരുന്നുകള്‍ ശേഖരിച്ച് കേരളത്തിലെ രോഗികള്‍ക്കെത്തിക്കുന്നു
കാരുണ്യ ഹസ്തവുമായി എസ്ഡിപിഎെ
വോളണ്ടിയര്‍മാര്‍
കാസർകോട്ഃ കര്‍ണ്ണാടക അതിര്‍ത്തി തുറക്കാത്തതു കാരണം തുടര്‍ ചികില്‍സ ലഭിക്കാത്ത കാസര്‍കോട്ടെ രോഗികള്‍ക്ക് എസ്ഡിപിഎെയുടെ സഹായ ഹസ്തം. മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ നിന്ന് എസ്ഡിപിഎെ വോളണ്ടിയര്‍മാര്‍ അവശ്യ മരുന്നുകള്‍ ശേഖരിച്ചാണ് അതിര്‍ത്തിക്കിപ്പുറത്തെ രോഗികള്ക്കെത്തിക്കുന്നത്.
കോവിഡ് ഭീതിയുടെ മറവില്‍ കര്‍ണ്ണാടക അതിര്‍ത്തി അടച്ചതുമുതല്‍ കേരളത്തിലെ നിരവധി രോഗികളാണ് തുടര്‍ ചികില്‍സയും മരുന്നും ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്. മംഗളൂരുവില്‍ എത്തിക്കാനാവാത്തതു മൂലം ഇതിനകം കാസര് കോട് ജില്ലയിലെ ഒന്‍പതു പേര് ചികില്‍സ കിട്ടാതെ മരണപ്പെടുകയും ചെയ്തു.
മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ നഠത്തുന്നവരുടെ മരുന്നുകള്‍ ഭൂരിഭാഗവും കേരളതൃതില് ലഭ്യമല്ല. മംഗലാപുരത്തു നിന്നും മാത്രം ലഭിക്കുന്നതാണ് പല ജീവര്‍ രക്ഷാ മരുന്നുകളും. പലതും വർഷങ്ങളായി ഉപയോഗിച്ചു പോരുന്നത്. രോഗികള്‍ക്ക് വിദഗ്ദ ചികില്‍സ ലഭ്യമാക്കാനോ മരുന്നുകള്‍ എത്തിക്കാനോ ഉള്ള ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് കര്‍ണ്ണാടക കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചത്.
ഈ സാഹചര്യത്തിലാണ് ജീവന് രക്ഷാ മരുന്നുകളടക്കം അത്യാവശ്യക്കാര്‍ക്ക് മംഗളൂരുവില്‍ നിന്ന് എത്തിക്കാനുള്ള പ്രവര്‍ത്തനവുമായ് എസ്ഡിപിഎെ രംഗത്തെത്തിയത്.
മംഗളൂരുവിലെ എസ്ഡിപിഐ സന്നദ്ധ പ്രവര്‍ത്തകരും പോപുലർ ഫ്രണ്ട് മെഡിക്കൽ ടീമും ചേർന്നാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ വഴി അവശ്യ മരുന്നുകളുടെ പട്ടിക തയ്യാറാക്കി മരുന്നെത്തിക്കുന്നത്. മംഗളൂരുവിലേതടക്കം ദക്ഷിണ കന്നഡയിലെ വിവിധ ആശുപത്രികളിൽ നിന്ന് മരുന്നുകള്‍ ശേഖരിച്ച് അതിര്‍ത്തിയിലെത്തിക്കും. കാസര്‍ക്കോട്ടെ പോപുലര്‍ ഫ്രണ്ട്,എസ്ഡിപിഎെ വോളണ്ടിയര്‍മാര്‍ മരുന്നുകള്‍ ഏറ്റെടുത്ത് രോഗികക്കെത്തിക്കും. കേരളത്തിൽ നിന്നുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും വോളണ്ടിയർമാരും ഞതലപ്പാടി ചെക്ക്പോസ്റ്റില്‍ മരുന്നുകള്‍ ഏറ്റു വാങ്ങാന്‍ എസ്ഡിപിഐ സന്നദ്ധ സംഘത്തെ കാത്തിരിക്കും.
പഅതിര്ത്തിയോടു ചേര്‍ന്നു കിടക്കുന്ന മീഞ്ച, പെെവളിക,മഞ്ചേശ്വരം പഞ്ചായത്തില്‍ മാത്രം നൂറുക്കണക്കിന് രോഗികളാണ് കര്‍ണ്ണാടകയിലെ ആശുപത്രികളില്‍ ചികില്‍സ നടത്തുന്നത്.
ഖാദര്‍ മംഗലാപുരത്തിന്റെ നേതൂത്വത്തിലുള്ള എസ്ഡിപിഎെ വിംങ് ആണ് കര്‍ണ്ണാടകയിലെ വിവിധ ആശുപത്രികളില്‍ നിന്നും മരുന്ന് ശേഖരിച്ച് അതിര്‍ത്തിയിലെത്തിക്കുന്നത്.ഹമീദ് ഹൊസങ്കടി, എന്‍ നൗഫല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാത് മരുന്നുകള്‍ അതിര്‍ത്തിയില്‍ നിന്ന് ഏറ്റുവാങ്ങി രോഗികള്ക്കെത്തിക്കുന്നത്.
ജാതി മത ഭേദമന്യെ ദിനം പ്രതി നിരവധി പേര് ഈ സേവനം പ്രയോജനപ്പെടുത്തുന്നതായി പോപുലര്‍ ഫ്രണ്ട് കാസര്‍കോട് ജില്ലാ സെക്രട്ടറി ടികെ ഹാരിസ് പറഞ്ഞു.
Comments are closed.