1470-490

”ആനയില്ലാ ശീവേലി” നടന്നു.

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ രാവിലെ നടന്ന ആനയില്ലാ ശീവേലി


ഗുരുവായൂർ: ക്ഷേത്രോത്സവത്തിന് ആരംഭംകുറിച്ച ക്ഷേത്രത്തിൽ ”ആനയില്ലാ ശീവേലി” നടന്നു. ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായി ആനയില്ലാതിരുന്ന കാലഘട്ടത്തെ സൂചിപ്പിക്കുന്നതിനായാണ് ഈ ചടങ്ങ് നടത്തുന്നത്. വെള്ളിയാഴ്ച്ച രാവിലെ ശീവേലിക്ക് ശാന്തിയേറ്റ കീഴ്ശാന്തി കൊടയ്ക്കാട്ട് ഗോവിന്ദൻ നമ്പൂതിരി ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് കയ്യിലെടുത്ത് നടന്നാണ് മൂന്ന് പ്രദക്ഷിണം എഴുന്നള്ളിപ്പ് പൂർത്തിയാക്കിയത്. നൂറ് കണക്കിന് ഭക്തർ നാരായണ നാമ ജപ മന്ത്രമുരുവിട്ട് അകമ്പടിസേവിച്ചു.
    കൊച്ചി രാജ്യത്തെ ക്ഷേത്രങ്ങളിൽ നിന്നും ആനകളെ കൊണ്ടുവന്നായിരുന്നു പഴയക്കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾ നിർവഹിച്ചിരുന്നത്. സാമൂതിരിയുടെ കൈവശമള്ള ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകളെ  ഒരുവർഷം കൊച്ചിരാജാവ് അയച്ചില്ല. ക്ഷേത്രോത്സവത്തിന് ആനകൾ എത്താത്തതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാതെ ശീവേലിനടത്തേണ്ടിവന്നു. ഈസമയം തൃക്കണാമതിലകം ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് നിർത്തിയിരുന്ന ആനകൾ ഗുരുവായൂർക്ഷേത്രത്തിലേക്ക് ഓടിയെത്തിയെന്നാണ് ഐതീഹ്യം. ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് ആനയില്ലാ ശീവേലിയും ആനയോട്ടവും.  
പടം: ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ആനയില്ലാ ശീവേലി

Comments are closed.