1470-490

ബസ് യാത്രക്കാർക്ക് പുത്തൻ അനുഭവം നൽകി ലാവർണ ബസ് തിരൂരിൽ നിന്ന് സർവീസ് ആരംഭിച്ചു.

സി.സി.ടി.വി ക്യാമറകൾ ഘടിപ്പിച്ച്‌  സുരക്ഷിതമാക്കിയ ബസ്സിൽ കുടിവെള്ളം, കാർഡ് സ്വയ്പ് ചെയ്യാനുള്ള സൗകര്യം, വൈഫൈ, ജി.പി.എസ് കൂടാതെ ട്രാഫിക് ബോധവൽക്കരണത്തെ  കുറിച്ചുള്ള ലഘുലേഖവിതരണം ചെയ്തും  വീഡിയോയും പ്രദർശിപ്പിച്ചാണ് യാത്ര ആരംഭിക്കുന്നത്. 

തിരൂർ:ബസ് യാത്രക്കാർക്ക് പുത്തൻ അനുഭവം നൽകിയാണ് ലാവർണ ബസ്  തിരൂരിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. നമ്മൾ കണ്ടു പരിചിതമായ ഒരു ബസ് യാത്രയല്ല ലാവർണ സമ്മാനിക്കുക. പുതിയ യാത്ര സംസ്കാരത്തിനാണ് ഇവിടെ തുടക്കമാകുന്നത്. ട്രാഫിക് ബോധവൽക്കരണത്തെകുറിച്ചുള്ള  കൃത്യമായ ബോധവൽക്കരണം നൽകിക്കൊണ്ടാണ് ലവർണ ഇനി ഓരോ ദിവസവും തിരൂരിൽ നിന്നും മഞ്ചേരിയിലേക്കും തിരിച്ചും സർവീസ് നടത്തുക. സി.സി.ടി.വി ക്യാമറകൾ ഘടിപ്പിച്ച്‌  സുരക്ഷിതമാക്കിയ ബസ്സിൽ കുടിവെള്ളം, കാർഡ് സ്വയ്പ് ചെയ്യാനുള്ള സൗകര്യം, വൈഫൈ, ജി.പി.എസ് കൂടാതെ ട്രാഫിക് ബോധവൽക്കരണത്തെ  കുറിച്ചുള്ള ലഘുലേഖവിതരണം ചെയ്തും  വീഡിയോയും പ്രദർശിപ്പിച്ചാണ് യാത്ര ആരംഭിക്കുന്നത്. ഓരോ സ്ഥലവും യാത്രക്കാരെ  അറിയിക്കുന്നു അനൗൺസ്മെന്റ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. തിരൂരിൽ നടന്ന ചടങ്ങിൽ സബ്കളക്ടർ രാജീവ് കുമാർ ചൗധരി ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്തുകൊണ്ട് ആദ്യ യാത്ര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡി. വൈ. എസ്. പി സുരേഷ് ബാബു, ജോയിൻ ആ.ർടി.ഒ അൻവർ  തുടങ്ങിയവർ സന്നിഹിതരായിരുന്നു.ആദ്യ യാത്ര ദിവസമായ ഇന്ന് യാത്ര പൂർണമായും സൗജന്യമാണ്. കൂടാതെ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് യാത്ര തീർത്തും സൗജന്യമാണ്. കോട്ടക്കൽ സ്വദേശി  ഷാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്. നിലവിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ബസ്സുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.

Comments are closed.